കോട്ടയം: ഇക്കഴിഞ്ഞ വിന്‍വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ കോട്ടയം മെഡിക്കൽ കോളേജിന് സമീപം തട്ടുകട നടത്തുന്ന പത്തനംതിട്ട മല്ലപ്പള്ളി വായ്പുര് കൊറ്റമല മേല്‍പ്പുറത്ത് ബാബുവി (56) നാണ് ലഭിച്ചത്.അന്നേദിവസം ഒന്നല്ല, രണ്ടു തവണയാണ് ബാബുവിനെ ഭാഗ്യദേവത അനുഗ്രഹിച്ചത്.ഒന്നാം സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റിലെ അവസാന നാലക്ക നമ്പറുകളിലെ സമ്മാനം നോക്കിയശേഷം ബാബു അത് വലിച്ചെറിയുകയായിരുന്നു.
നിരന്തരം ലോട്ടറി ടിക്കറ്റ് എടുക്കാറുള്ളആളാണ് ബാബു.പലപ്പേഴും ചെറിയ സമ്മാനങ്ങളും നേടിയിട്ടുണ്ട്. ഇത്തവണയും നറുക്കെടുപ്പു ഫലം വന്നപ്പോള്‍ ചെറിയ സമ്മാനം എന്തെങ്കിലും കിട്ടിയോ എന്നു പരിശോധിച്ചെങ്കിലും ഒന്നും ഇല്ലാതിരുന്നതിനാ ല്‍ ടിക്കറ്റ് വേസ്റ്റ് ബോക്സിൽ ഇടുകയായിരുന്നു.തുടര്ന് ന് മറ്റൊരു സീരിയലില്‍ ഇതേ നമ്പർ ഉണ്ടായിരുന്നയാള്‍ വന്നു സമ്മാനം ഉണ്ടെന്നറിയിച്ചപ് പോഴാണ് ഉപേക്ഷിച്ച ടിക്കറ്റ് ബാബു വീണ്ടും എടുത്തു നോക്കുന്നത്.പിന്നീട് സമ്മാനം ലഭിച്ച ടിക്കറ്റ് ബാബു മുടിയൂര്‍ക്കര കേരള ബാങ്കില്‍ ഏല്‍പ്പിച്ചു.
സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്തയാളാണ് ബാബു.ഏറെ നാളുകളായി മെഡിക്കല്‍ കോളജ് പരിസരത്ത് തട്ടുകട നടത്തിയാണ് ഇദ്ദേഹം കഴിയുന്നത്.
ഭാഗ്യക്കുറി എടുക്കുന്നവരിൽ ഏറിയ പങ്കിനും സംഭവിക്കുന്ന അബദ്ധമാണ് ബാബുവിനും സംഭവിച്ചത്.ബമ്പർ ലോട്ടറികളുടെ സമ്മാനം അടിക്കുന്നവരുടെ ഫോട്ടോയും മറ്റു വിവരങ്ങളും മാധ്യമങ്ങളിൽ വരാറുണ്ട്.എന്നാൽ ദിവസേനയുള്ള ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റിന്റെ നമ്പറുകൾ പത്രത്തിൽ വരുമെങ്കിലും അതാരെന്ന് പലപ്പോഴും ആർക്കും അറിയുകയുമില്ല.പുറത്തറിയാതിരിക് കാൻ പലരും ശ്രമിക്കുന്നതും ഒരു കാരണമാണ്.എന്നാൽ കൂടുതൽ പേരും മുകളിൽ പറഞ്ഞ അബദ്ധങ്ങൾ വഴി സമ്മാനം നഷ്ടപ്പെടുത്തുകയാണ് ചെയ്യാറെന്നതാണ് വാസ്തവം.