NEWS

അടൂരിൽ വീണ്ടും കാർ അപകടം

അടൂര്‍: കല്ലട ഇറിഗേഷന്‍ പദ്ധതിയുടെ വിതരണ കനാലിലേക്ക്‌ കാര്‍ മറിഞ്ഞ്‌ മൂന്നു സ്‌ത്രീകള്‍ മരിച്ച അപകടത്തിന്റെ ഭീതി മാറു മുന്‍പ്‌ വീണ്ടും സമാന രീതിയില്‍ അപകടം.നിയന്ത്രണം വിട്ട കാര്‍ കെ.ഐ.പി കനാലിലേക്ക്‌ മറിഞ്ഞെങ്കിലും ഡ്രൈവര്‍ പരിക്കുകളില്ലാതെ നീന്തി രക്ഷപ്പെട്ടു.
 കഴിഞ്ഞ ഫെബ്രുവരി ഒൻപതിന് വിവാഹത്തിന്‌ പുടവ കൊടുക്കാന്‍ പോയവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കരുവാറ്റയില്‍ കെ.ഐ.പി വലിയ കനാലിലേക്ക്‌ കാര്‍ മറിഞ്ഞുണ്ടായ അപകടത്തിലാണ്‌ മൂന്നു പേര്‍ മരിച്ചത്‌.കൊല്ലം ആയൂര്‍ സ്വദേശികളായ ഇന്ദിര, ശ്രീജ, ശകുന്തള എന്നിവരാണ് മരിച്ചത്.
ഇതിന്‌ പിന്നാലെയാണ് തിങ്കളാഴ്‌ച നെല്ലിമൂട്ടിപ്പടി കെ.ഐ.പി ക്വാര്‍ട്ടേഴ്‌സിന്‌ സമീപത്ത്‌ കനാല്‍ റോഡില്‍ നിന്നും ഏകദേശം 25 അടി താഴ്‌ച്ചയിലുള്ള കനാലിലേക്ക് എര്‍ട്ടിഗ കാര്‍ വീണത്‌.കാറോടിച്ചിരുന്ന പൂവറ്റൂര്‍ സ്വദേശി അല്‍ക്കേഷ്‌ എസ്‌. നായര്‍ (25)  പരുക്കുകളില്ലാതെ രക്ഷപെട്ടു.കാറില്‍ ഈ സമയം അല്‍ക്കേഷ്‌ മാത്രമാണ്‌ ഉണ്ടായിരുന്നത്‌. തുടര്‍ന്ന്‌ ക്രെയിന്‍ ഉപയോഗിച്ച്‌ കാര്‍ ഉയര്‍ത്തി കരയ്‌ക്കെത്തിച്ചു.

Back to top button
error: