KeralaNEWS

വസ്ത്രം വാങ്ങി കൊടുക്കാമെന്ന് പറഞ്ഞ് പ്ലസ്ടു വിദ്യാർത്ഥിനിയെ ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചു,  67കാരൻ കുടുങ്ങി

തിരൂർ: മാനസിക വെല്ലുവിളി നേരിടുന്ന പ്ലസ്ടു വിദ്യാർത്ഥിനിയെ ഹോട്ടലിൽ കൊണ്ടുപോയി പീഡിപ്പിച്ച 67കാരൻ പിടിയിൽ. മലപ്പുറം തിരൂർ സ്വദേശി ആയപ്പള്ളി ഹനീഫയാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് പീഡനം നടന്നത്.

പെൺകുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ളയാളാണ് പ്രതി. പെൺകുട്ടിക്ക് പെരുന്നാളിന് വസ്ത്രം വാങ്ങിക്കൊടുക്കണമെന്ന് ഇയാൾ വീട്ടുകാരോട് പറഞ്ഞിരുന്നു. തുടർന്ന് വസ്ത്രം വാങ്ങാനെന്ന് പറഞ്ഞ് ഹനീഫ സ്കൂളിൽ നിന്ന് പെൺകുട്ടിയെ തിരൂരിലെ താഴെപാലത്തെ ലോഡ്ജിൽ കൂട്ടിക്കൊണ്ടുപോയി.  അവിടെവെച്ച് ഇയാൾ പെൺകുട്ടിയെ ബലാൽസംഗംചെയ്തു. അതോടെ പെൺകുട്ടിക്കു രക്തസ്രാവമുണ്ടായി. പെൺകുട്ടി നിലവിളിച്ചതിനെ തുടർന്ന് ഇയാൾ  സാന്ത്വനിപ്പിച്ച് അവളെ  വീട്ടിലേക്ക് തിരിച്ചയച്ചു.

വീട്ടുകാർ ചോദിച്ചപ്പോഴെല്ലാം പെൺകുട്ടി മൗനം പാലിക്കുകയായിരുന്നു. തുടർന്ന് സ്കൂൾ അധികൃതരെ വിവരമറിയിച്ചു. അവർ വീട്ടിലെത്തി കാര്യങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചപ്പോഴും കുട്ടി മനസു തുറന്നില്ല. പിന്നീട് പെൺകുട്ടിയെ കൗൺസിലിങ്ങിന് വിധേയയാക്കിയപ്പോഴാണ് സംഭവം പുറത്തുപറയുന്നത്. പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ തിരൂർ എം.ജെ സിജോയുടെ നേതൃത്വത്തിലുള്ള പൊലീസ് ഹനീഫയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയായതിനാൽ കൂടുതൽ കൗൺസലിം​ഗ് നൽകേണ്ടിവരുമെന്ന് സ്കൂൾ അധികൃതർ പറയുന്നു.

Back to top button
error: