NEWS

കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ യാത്രക്കാരിയെ ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി

പത്തനംതിട്ട: കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ ഡ്രൈവർ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി.പത്തനംതിട്ടയില്‍ നിന്ന് ബംഗളൂരുവിലേക്ക് പോയ ബസിലാണ് സംഭവം.ബസിന്റെ ഡ്രൈവര്‍ ഷാജഹാനെതിരെ ബംഗളൂരു സ്വദേശിയായ പെണ്‍കുട്ടി കെഎസ്‌ആര്‍ടിസി വിജിലന്‍സിന് പരാതി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് പത്തനംതിട്ട ഡിപ്പോയില്‍ നിന്ന് ബംഗളൂരുവിലേക്ക് പോയ ബസ് കൃഷ്ണഗിരിക്ക് സമീപം എത്തിയപ്പോഴാണ് യാത്രക്കാരിക്ക് നേരെ അതിക്രമം ഉണ്ടായത്.ബസിന്റെ ജനല്‍ പാളി നീക്കാന്‍ കഴിയാതെ വന്നതോടെ പെണ്‍കുട്ടി ഡ്രൈവര്‍ ഷാജഹാന്റെ സഹായം തേടുകയായിരുന്നു.ഗ്ലാസ് നീക്കാനെന്ന വ്യാജേന അടുത്തെത്തിയ ഷാജഹാന്‍ പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്നാണ് പരാതി.പെട്ടെന്നുള്ള സംഭവത്തിന്റെ ആഘാതത്തില്‍ പ്രതികരിക്കാന്‍ കഴിഞ്ഞില്ലെന്നും പരാതിയില്‍ പറയുന്നു.ബംഗളൂരുവിലെ വീട്ടിലെത്തിയ ശേഷം നടന്ന സംഭങ്ങള്‍ കാട്ടി പെണ്‍കുട്ടി കെഎസ്‌ആര്‍ടിസി വിജിലന്‍സിന് ഇമെയില്‍ വഴി പരാതി നല്‍കുകയായിരുന്നു.വിജിലന്‍സ് ഓഫീസര്‍ പരാതി പത്തനംതിട്ട ഡിറ്റിഒക്ക് കൈമാറിയിട്ടുണ്ട്.

 

 

അതേസമയം ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നാണ് ഷാജഹാന്‍ നല്‍കിയ മറുപടി.പിജി വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ഇതുവരെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല.കെഎസ്‌ആര്‍ടിസിയില്‍ നിന്ന് നടപടി ഉണ്ടായില്ലെങ്കില്‍ പൊലീസിനെ സമീപിക്കാനാണ് തീരുമാനം.ഈ മാസം പതിനൊന്നാം തീയതിയായിരുന്നു പത്തനംതിട്ട-ബംഗളൂരു സ്വിഫ്റ്റ് സർവീസ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഫ്ലാഗ് ഓഫ് ചെയ്തത്.

Back to top button
error: