NEWS

കരുതലിന്‍റെ വേറിട്ട മാതൃകയായി ഇവിടെ ഒരു അധ്യാപിക

കട്ടപ്പന: കരുതലിന്‍റെയും കാരുണ്യത്തിന്റെയും പ്രതീകമായി ലിന്‍സി എന്ന സ്കൂള്‍ അധ്യാപിക.ലബ്ബക്കട കൊച്ചുപറമ്ബില്‍ സെബാസ്റ്റ്യന്‍റെ ഭാര്യയും മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപികയുമായ ലിന്‍സിയാണ് നിര്‍ധനരായ പല കുട്ടികളുടെയും കുടുംബങ്ങളുടെയും ജീവിതത്തില്‍ കൈത്താങ്ങും വെളിച്ചവുമായിരിക്കുന്നത്.

നിര്‍ധനരായ ആറ് വിദ്യാര്‍ഥികള്‍ക്കാണ് സുമനസ്സുകളുടെ സഹായത്തോടെ ലിൻസി ഇതിനകം വീട് നിര്‍മിച്ചുനല്‍കിയത്.ലോക്ഡൗണ്‍ കാലത്ത് 145 വിദ്യാര്‍ഥികളുടെ വീടുകളില്‍ പലചരക്ക് സാധനങ്ങള്‍ എത്തിച്ചും ഈ അധ്യാപിക കരുതലിന്‍റെ വേറിട്ട മാതൃകയായി.താന്‍ പഠിപ്പിക്കുന്നവരില്‍ ഭൂരിഭാഗവും പട്ടിണിയിലും ദരിദ്ര്യത്തിലുമാണെന്ന തിരിച്ചറിവാണ് ടീച്ചറുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം.

 

പഠിപ്പിക്കുന്ന എല്ലാ കുട്ടികളുടെയും വീടുകള്‍ സന്ദര്‍ശിക്കുകയും ആവശ്യമായ സഹായങ്ങള്‍ ചെയ്തു നല്‍കുകയും  ചെയ്യാറുണ്ട് ടീച്ചർ.സംസാര വൈകല്യമുള്ള വിദ്യാര്‍ഥിനിയുടെ ചികിത്സക്ക് അരലക്ഷത്തിലധികം രൂപ സമാഹരിച്ചുനല്‍കി. സ്കൂളില്‍ പച്ചക്കറികൃഷി ചെയ്തിരുന്ന നാളുകളില്‍ ജൈവപച്ചക്കറി കൃഷി വിളയിച്ച്‌ പുരസ്കാരവും നേടിയിട്ടുണ്ട്.

 

ലോക്ഡൗണ്‍ കാലത്ത് ഓണ്‍ലൈന്‍ പഠനത്തിന് 54 കുട്ടികള്‍ക്ക് ടെലിവിഷനും സ്മാര്‍ട്ഫോണും ലഭ്യമാക്കി.യാത്രസൗകര്യമോ കേബിള്‍ കണക്ഷനോ ഇല്ലാത്ത കണ്ണംപടി-മേമാരി പ്രദേശത്തെ ഗോത്ര വിദ്യാര്‍ഥികളുടെ വീടുകളില്‍ ടി.വിക്കൊപ്പം ഡി.ടി.എച്ച്‌ കണക്ഷനും എത്തിച്ചുനല്‍കി. കഴിഞ്ഞ വര്‍ഷം പ്രൈമറി സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും വാഴവിത്തുകള്‍ നല്‍കി സ്കൂളില്‍ മാതൃക വാഴത്തോട്ടം നിര്‍മിച്ചു. ഈവര്‍ഷം സ്കൂളില്‍ ചേര്‍ന്ന മുഴുവന്‍ കുട്ടികള്‍ക്കും പ്ലാവിന്‍തൈകളും രണ്ട് എല്‍.ഇ.ഡി ബള്‍ബുകളും ഓണസമ്മാനമായി പ്രൈമറി കുട്ടികള്‍ക്ക് ഓണക്കോടിയും നല്‍കി ലിന്‍സി ശ്രദ്ധനേടിയിരുന്നു.

 

കഴിഞ്ഞ വിഷുദിനത്തില്‍ തപാല്‍ വകുപ്പിന്‍റെ സഹകരണത്തോടെ കണിക്കൊന്നയുടെ ചിത്രം ആലേഖനം ചെയ്ത പ്രത്യേക കവറില്‍ കുട്ടികള്‍ക്ക് വിഷുക്കൈനീട്ടം എത്തിച്ചുനല്‍കി. ശമ്ബളത്തില്‍ നിന്നുള്ള വിഹിതമാണ് ഇതിനായി നീക്കിവെച്ചത്.

 

 

സംസ്ഥാന അധ്യാപക അവാര്‍ഡും സാമൂഹക ക്ഷേമ വകുപ്പ് പുരസ്കാരവും സംസ്ഥാന പി.ടി.എ അവാര്‍ഡും ലിന്‍സിക്ക് ലഭിച്ചിട്ടുണ്ട്. ഭര്‍ത്താവ് സെബാസ്റ്റ്യന്‍ ജോര്‍ജ്  കുട്ടിക്കാനം മരിയന്‍ കോളജില്‍ ജോലി ചെയ്യുന്നു.ജോയല്‍, ടോം എന്നിവരാണ് മക്കൾ.

Back to top button
error: