NEWS

മഞ്ജുവിന് കാമുകൻ ഉണ്ടെന്ന് പറയണം, ദിലീപിന് ശത്രുക്കളും;നടിയെ അക്രമിച്ച കേസില്‍ നിര്‍ണായക ശബ്ദരേഖ ഹൈക്കോടതിയില്‍ 

കൊച്ചി: നടിയെ അക്രമിച്ച കേസില്‍  നിര്‍ണായക ശബ്ദരേഖ ഹൈക്കോടതിയില്‍ ഹാജരാക്കി പ്രോസിക്യൂഷന്‍.സാക്ഷിയെ സ്വാധീനിക്കാന്‍ അഭിഭാഷകന്‍ ശ്രമിക്കുന്ന ശബ്ദരേഖയാണ് ഹാജരാക്കിയത്.ദിലീപിന്‍റെ സഹോദരന്‍ അനൂപിനെ പറഞ്ഞ് പഠിപ്പിക്കുന്നതാണ് ശബ്ദരേഖ.കേസിലെ പ്രധാന സാക്ഷിയാണ് അനൂപ്.

ദിലീപിന് ശത്രുക്കളുണ്ടെന്ന് പറയണം. ശ്രീകുമാര്‍ മേനോനും ലിബര്‍ട്ടി ബഷീറും ശത്രുവാണെന്ന് പറയണം.ശ്രീകുമാര്‍ മേനോനും മഞ്ജവും തമ്മില്‍ അടുപ്പമുണ്ടെന്ന് പറയണം തുടങ്ങിയ കാര്യങ്ങളാണ് അനൂപിനെ പഠിപ്പിക്കുന്നത്. കൂടാതെ ഗുരുവായൂരുള്ള ഡാന്‍സ് പ്രോഗ്രാമിന്‍റെ പേരില്‍ വീട്ടില്‍ വഴക്കുണ്ടായെന്നും മഞ്ജുവും ദിലീപും തമ്മില്‍ അകല്‍ച്ചയിലായിരുന്നെന്ന രീതിയില്‍ വേണം സംസാരിക്കാനെന്നും അഭിഭാഷകന്‍ പറയുന്നുണ്ട്.

 

 

ഡാന്‍സ് പ്രോഗ്രാമുകളുടെ പേരില്‍ ദിലീപുമായി മഞ്ജു പ്രശ്‌നമുണ്ടാക്കി. മഞ്ജു മദ്യപിക്കുമെന്ന് വേണം പറയാനെന്നും നിര്‍ദേശം നല്‍കുന്നുണ്ട്.കൂടാതെ ഡോ. ഹൈദരലിയുടെ ആശുപത്രിയിലെ രേഖകള്‍ തിരുത്തിയെന്നും ഡ്രൈവര്‍ അപ്പുണി ദിലീപിന്റെ സന്തത സഹചാരിയല്ലെന്ന നിലപാടെടുക്കണമെന്നും രണ്ട് മണിക്കൂര്‍ നീണ്ട ശബ്ദരേഖയില്‍ അനൂപിനോട് അഭിഭാഷകന്‍ പറയുന്നുണ്ട്.കേസില്‍ വിചാരണ അട്ടിമറിച്ചതിന്റെ സുപ്രധാന തെളിവായാണ് ശബ്ദരേഖ പ്രോസിക്യൂഷന്‍ കോടതിയിൽ ഹാജരാക്കിത്.

Back to top button
error: