BusinessTRENDING

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ അറ്റാദായം 22.8 ശതമാനം വര്‍ധിച്ച് 10,055.20 കോടി രൂപയായി

ന്യൂഡല്‍ഹി: മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ നേട്ടവുമായി എച്ച്ഡിഎഫ്‌സി ബാങ്ക്. 2,989.50 കോടി രൂപ നികുതിയിനത്തില്‍ നല്‍കിയതിന് ശേഷം മാര്‍ച്ച് പാദത്തിലെ അറ്റാദായം 22.8 ശതമാനം വര്‍ധിച്ച് 10,055.20 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ബാങ്ക് 8,187 കോടി രൂപ ലാഭം നേടിയിരുന്നു.

അറ്റ പലിശ വരുമാനം, ഒരു ബാങ്ക് അതിന്റെ വായ്പാ പ്രവര്‍ത്തനങ്ങളില്‍ നിന്ന് നേടുന്ന പലിശ വരുമാനവും നിക്ഷേപകര്‍ക്ക് നല്‍കുന്ന പലിശയും തമ്മിലുള്ള വ്യത്യാസം, മുന്‍വര്‍ഷത്തെ പാദത്തിലെ 17,120.20 കോടി രൂപയില്‍ നിന്ന് 10.2 ശതമാനം ഉയര്‍ന്ന് 18,872.70 കോടി രൂപയായി. അറ്റ പലിശ മാര്‍ജിന്‍ മൊത്തം ആസ്തിയില്‍ 4 ശതമാനവും പലിശ വരുമാനമുള്ള ആസ്തികളെ അടിസ്ഥാനമാക്കി 4.2 ശതമാനവുമാണ്. ഡിസംബര്‍ പാദത്തിലെ എന്‍ഐഎം 4.2 ശതമാനവും മുന്‍ വര്‍ഷത്തില്‍ 4.1 ശതമാനവുമാണ്.

ഡിസംബര്‍ പാദത്തിലെ 1.26 ശതമാനവും മുന്‍വര്‍ഷത്തെ പാദത്തിലെ 1.32 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ മൊത്തം അഡ്വാന്‍സുകളുടെ ശതമാനമായി മൊത്ത നിഷ്‌ക്രിയ ആസ്തി 1.17 ശതമാനമാണ്. മാര്‍ച്ച് 31 ലെ കണക്കനുസരിച്ച് മൊത്ത എന്‍പിഎയുടെ 182 ശതമാനമായിരുന്നു മൊത്തം പ്രൊവിഷനുകള്‍.

ത്രൈമാസത്തില്‍ അഡ്വാന്‍സുകള്‍ 20.8 ശതമാനം ഉയര്‍ന്ന് 13,68,821 കോടി രൂപയായി. ഈ പാദത്തില്‍ 24 ലക്ഷം എന്ന ശക്തമായ വേഗതയില്‍ പുതിയ ബാധ്യതാ ബന്ധങ്ങള്‍ ചേര്‍ക്കുന്നത് തുടര്‍ന്നുവെന്ന് ബാങ്ക് അറിയിച്ചു. ലിക്വിഡിറ്റി കവറേജ് അനുപാതം, റെഗുലേറ്ററി ആവശ്യകതകളേക്കാള്‍ വളരെ കൂടുതലാണ്, 112 ശതമാനമാണ്. ഈ പാദത്തിലെ പലിശ ഇതര വരുമാനം മുന്‍ വര്‍ഷത്തെ 7,593.90 കോടി രൂപയില്‍ നിന്ന് 28.8 ശതമാനം ഉയര്‍ന്ന് 7,637.10 കോടി രൂപയായി. വ്യാപാര വരുമാനം വര്‍ഷം തോറും 10.6 ശതമാനം ഉയര്‍ന്നപ്പോള്‍ ഫീസ് വരുമാനം 5,630 കോടി രൂപയായി.

പ്രസ്തുത പാദത്തിലെ മൊത്തം ക്രെഡിറ്റ് ചെലവ് 0.96 ശതമാനമാണ്. ഡിസംബര്‍ പാദത്തിലെ 0.94 ശതമാനത്തേക്കാള്‍ അല്പം കൂടുതലാണിത്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 1.64 ശതമാനമായിരുന്നു. മൊത്തം ബാലന്‍സ് ഷീറ്റ് വര്‍ഷം തോറും 18.4 ശതമാനം വര്‍ധിച്ച് 1,74,6871 കോടി രൂപയില്‍ നിന്ന് 20,68,535 കോടി രൂപയായി. അതേസമയം ഈ പാദത്തിലെ നിക്ഷേപം 16.8 ശതമാനം ഉയര്‍ന്ന് 15,59,217 കോടി രൂപയായി.

Back to top button
error: