IndiaNEWS

ജാതി–മത ഭേദമന്യേ ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാൻ രാജ്യത്ത്‌ ഭരണഘടനാപരമായ അവകാശമുണ്ടെന്ന് യെച്ചൂരി

പ്രായപൂർത്തിയായ ആർക്കും ജാതി–മത ഭേദമന്യേ ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാൻ രാജ്യത്ത്‌ ഭരണഘടനാപരമായ അവകാശമുണ്ടെന്ന്‌ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അല്ലെങ്കിൽ മിശ്രവിവാഹം നിയമവിരുദ്ധമായി പ്രഖ്യാപിക്കട്ടെ.

രാജ്യത്തെ നിലവിലെ നിയമപ്രകാരം വിവാഹത്തിന്‌ മതമോ ജാതിയോ തടസമല്ല. ലവ് ജിഹാദ് വിഷയത്തിൽ പാർട്ടി നിലപാട് വ്യക്തമാണ്. മിശ്ര വിവാഹത്തെ ആരെങ്കിലും ലവ് ജിഹാദായി വ്യാഖ്യാനിച്ചാൽ അംഗീകരിക്കാൻ കഴിയില്ലെന്നും യെച്ചൂരി വ്യക്തമാക്കി.

ലവ് ജിഹാദ്‌ വിവാദം അസംബന്ധമാണെന്നും യെച്ചൂരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സിൽവർ ലൈൻ കേന്ദ്ര–സംസ്ഥാന പദ്ധതിയാണെന്നും ഇത്‌ പാർട്ടി കോൺഗ്രസ്‌ അജൻഡയുടെ ഭാഗമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: