NEWSWorld

ഇമ്രാന്‍ ഖാന്‍ ഔട്ട്; അവിശ്വാസത്തിലൂടെ പുറത്താകുന്ന ആദ്യ പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ്: അവിശ്വാസ പ്രമേയത്തിലൂടെ പുറത്താകുന്ന ആദ്യ പാക് പ്രധാനമന്ത്രി എന്ന നാണക്കേടുമായി ഇമ്രാന്‍ ഖാന്‍ പുറത്ത്. അവസാന ബോള്‍ വരെ കളിതുടരുമെന്ന് പ്രഖ്യാപിച്ച ഇമ്രാനെ അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ ദയനീയ പരാജയമാണ് കാത്തിരുന്നത്. 174 അംഗങ്ങള്‍ അവിശ്വാസത്തെ പിന്തുണച്ച് വോട്ട് ചെയ്തു. 172 വോട്ടാണ് അവിശ്വാസം പാസാകാന്‍ വേണ്ടിയിരുന്നത്. തെഹ്‌രീക് ഇന്‍സാഫ് പാര്‍ട്ടി അംഗങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നതിനാല്‍ ഇമ്രാന് ഒരുവോട്ടുപോലും നേടാനായില്ല.
അവിശ്വാസപ്രമേയ വോട്ടെടുപ്പ് തടയാനുള്ള ഇമ്രാന്റെ ശ്രമങ്ങള്‍ പാക്െഹെക്കോടതിയുടെയും െസെന്യത്തിന്റെയും ഇടപെടലുകളെത്തുടര്‍ന്നാണ് പരാജയപ്പെട്ടത്. ഇന്നലെ ദേശീയ അസംബ്ലി അഞ്ചുവട്ടം നിര്‍ത്തിവച്ച സഭാ അധ്യക്ഷന്റെ നടപടിയില്‍ വോട്ടെടുപ്പ് അനിശ്ചിതമായി നീണ്ടതിനെത്തുടര്‍ന്ന് പാക് സുപ്രീംകോടതി അമര്‍ഷം വെളിവാക്കി. വോട്ടെടുപ്പിന് അര്‍ധരാത്രി വരെ കാക്കുമെന്നും നടത്തിയില്ലെങ്കില്‍ പ്രത്യേക സിറ്റിങ് നടത്തുമെന്നു കോടതി അറിയിച്ചു. 12.30 വരെ വോട്ടെടുപ്പിന് സമയപരിധി നിശ്ചയിക്കുകയും ചെയ്തു. ഇല്ലെങ്കില്‍ 12.45ന് കോടതി വിശാലബെഞ്ച് ചേരുമെന്ന് അറിയിച്ചു. പിന്നാലെ ഇസ്ലാമാബാദ് െഹെക്കോടതി ചീഫ്ജസ്റ്റിസ് െഹെക്കോടതിയിലേക്ക് എത്തി.

തുടര്‍ന്ന് അസംബ്ലി വീണ്ടും ചേര്‍ന്നപ്പോള്‍ സുപ്രീം കോടതിയുടെ അറസ്റ്റ് ഭയന്ന് സ്പീക്കര്‍ സ്പീക്കര്‍ ആസാദ് െഖെസറും ഡെപ്യൂട്ടി സ്പീക്കറും രാജിവച്ചതോടെ പ്രതിപക്ഷ സഖ്യത്തില്‍നിന്നുള്ള അയാന്‍ സാദിഖ് സ്പീക്കറായി നിയോഗിക്കപ്പെട്ടു. വിദേശ ഗൂഢാലോചനയില്‍ പങ്കാളിയായി ഇമ്രാനെ പുറത്താക്കാനില്ലെന്നു പ്രഖ്യാപിച്ചായിരുന്നു ഇരുവരുടെയും രാജി. സുപ്രീം കോടതിയുടെ ഏഴംഗ വിശാല ബഞ്ച് പാക് സമയം 12.30ന് ചേര്‍ന്ന് കേസ് പരിഗണിക്കുന്നതിനാല്‍ കോടതിയലക്ഷ്യം ഭയന്ന്, ചുമതല ഏറ്റെടുത്ത് ഉടന്‍തന്നെ അയാന്‍ സാദിഖ് വോട്ടിങ് നടപടിക്രമങ്ങള്‍ ആരംഭിക്കുകയായിരുന്നു.

വോട്ടിങ് നടപടി ക്രമങ്ങളില്‍ പങ്കെടുക്കാനെത്താഞ്ഞ ഇമ്രാന്‍ വീട്ടു തടങ്കലില്‍ ആണെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പ്രധാനമന്ത്രിയുടെ വസതിയൊഴിഞ്ഞ ഇമ്രാന്‍ എവിടെയാണെന്നതു സംബന്ധിച്ച് വിവരമില്ല. അതേസമയം ഇമ്രാന്‍ രാജ്യം വിടാന്‍ സാധ്യതയുണ്ടെന്നും ഇതു തടയണമെന്നും ആവശ്യപ്പെട്ട് അര്‍ധരാത്രിതന്നെ ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ ഹര്‍ജിയും സമര്‍പ്പിക്കപ്പെട്ടു. ഇമ്രാന്‍ പുറത്തായെന്ന് ഉറപ്പായതോടെ പാക് സുപ്രീം കോടതി ചീഫ് ജസ്റ്റിസും മറ്റ് ആറ് ജഡ്ജിമാരും കോടതിയില്‍നിന്നു മടങ്ങി. പാക് ജനത എന്നും ഇമ്രാനൊപ്പം നില്‍ക്കുമെന്ന് പുറത്താകലിനു പിന്നാലെ പാകിസ്താന്‍ തെഹ്‌രീക് ഇന്‍സാഫ് പാര്‍ട്ടി പ്രതികരിച്ചു.

ഇമ്രാന്‍ പുറത്തായതിനു പിന്നാലെ അറ്റോര്‍ണി ജനറലും രാജിവച്ചു. പുതിയ പ്രധാനമന്ത്രിയായി പാക് മുസ്ലിം ലീഗ് (നവാസ്) പാര്‍ട്ടി നേതാവ് ഷഹബാസ് ഷരീഫ് കാവല്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുമെന്നാണ് വിവരം. നിരവധി അഴിമതിക്കേസുകളില്‍ പ്രതിയും മുന്‍ പ്രധാനമന്തി നവാസ് ഷരീഫിന്റെ സഹോദരനുമാണ് ഷഹബാസ് ഷെരീഫ്. വോട്ടെടുപ്പിന്റെ ഫല പ്രഖ്യാപനത്തിനു പിന്നാലെ അസംബ്ലിയെ അഭിസംബോധന ചെയ്ത ഷഹബാസ് ഷരീഫ് പാകിസ്താനില്‍ പുതിയ പുലരി പുലര്‍ന്നു എന്ന് പ്രതികരിച്ചു.

 

Back to top button
error: