NEWS

പോലീസുകാരന്റെ ആത്മഹത്യ, അയൽവാസി സ്ത്രീയുടെ മാനസിക പീഡനത്തെ തുടർന്നെന്ന് ആരോപണം

തിരുവനന്തപുരം: ക്ലിഫ് ഹൗസിലെ സുരക്ഷാവിഭാഗം പോലീസുകാരന്‍ തീവണ്ടിക്ക് മുന്നിൽ ചാടി മരിച്ചത് അയൽവാസി സ്ത്രീയുടെ മാനസിക പീഡനത്തെ തുടർന്നെന്ന് പരാതി. ഇടിച്ചക്കപ്ലാമൂട്, അഞ്ചാലിക്കോണം മണലിവിള വീട്ടില്‍ പരേതനായ വര്‍ഗീസിന്റെയും ലീലയുടെയും മകന്‍ അനീഷ് സേവ്യര്‍(32)ആണ് കഴിഞ്ഞ ദിവസം ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്.

ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ഇടിച്ചക്കപ്ലാമൂട് റെയില്‍വേ മേല്‍പ്പാലത്തിനു സമീപത്തെ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. ചേട്ടന്‍ അനൂപിന്റെ വിവാഹം മുടങ്ങിയതു സംബന്ധിച്ച്‌ അയല്‍വാസിയായ സ്ത്രീയും അനീഷും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു.ഇതിനിടെ അനീഷ് അടിച്ചെന്നാരോപിച്ച്‌ ഇവര്‍ പാറശ്ശാല പോലീസില്‍ പരാതി നല്‍കി.അയല്‍വാസിയായ സ്ത്രീയുടെ പരാതിയില്‍ പാറശ്ശാല പോലീസ്, സ്റ്റേഷനില്‍ വിളിപ്പിച്ച്‌ അനീഷിനെ താക്കീത് നൽകി വിട്ടിരുന്നു.

 

അനീഷിന്റെ ശരീരത്തില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ഇതില്‍ അയല്‍വാസിയായ സ്ത്രീയുടെ മാനസികപീഡനമാണ് ജീവനൊടുക്കാന്‍ കാരണമെന്ന് എഴുതിയിരുന്നു.

Back to top button
error: