KeralaNEWS

സംസ്ഥാനത്താകെ 1200 വീട്‌ നിർമിച്ചതായി കോടിയേരി ബാലകൃഷ്ണന്‍

ഒരു ലോക്കൽകമ്മിറ്റി ഒരു വീട്‌ നിർമിച്ചുനൽകണമെന്ന് 2018ലെ തൃശൂർ സംസ്ഥാന സമ്മേളനത്തിൽ തീരുമാനത്തെ തുടര്‍ന്ന്,
സംസ്ഥാനത്ത്‌ സിപിഐ എം നേതൃത്വത്തിൽ ഒരു വർഷംകൊണ്ട്‌ ആയിരം വീടുകൾ കൂടി നിർമിച്ചു നൽകുമെന്ന്‌ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.  ഇതനുസരിച്ച്‌ സംസ്ഥാനത്താകെ 1200 വീട്‌ നിർമിച്ചതായി കോടിയേരി പറഞ്ഞു. പാർട്ടി കോൺഗ്രസിനോട്‌ അനുബന്ധിച്ച്‌ നിർമിച്ച 23 വീടുകളിലൊന്നിന്റെ താക്കോല്‍ ദാന ചടങ്ങില്‍
സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളെ രാഷ്‌ട്രീയവൽക്കരിക്കുന്നതിനൊപ്പം ജീവൽപ്രശ്‌നങ്ങൾക്കും പരിഹാരം കാണേണ്ടതുണ്ട്‌. അതിന്റെ ഭാഗമായാണ്‌ ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ പാർട്ടി തീരുമാനിച്ചത്‌. സംസ്ഥാനത്ത്‌ ഒരുശതമാനത്തിൽ താഴെ ആളുകൾ ഇപ്പോഴും പരമദരിദ്രരാണ്‌. അവരുടെ ഉന്നമനമാണ്‌ എൽഡിഎഫ്‌ സർക്കാരിന്റെ ആദ്യ പരിഗണന. ഇക്കാര്യത്തിൽ പാർട്ടി പ്രവർത്തകരും സജീവ പങ്കാളികളാകണം. സിപിഐ എം മുൻകൈയെടുത്താൽ അസാധ്യമായി ഒന്നുമില്ല. കോവിഡിലും പ്രളയത്തിലും യോദ്ധാക്കളായി രംഗത്തിറങ്ങി അത്‌ തെളിയിച്ചതാണ്‌.

സുഖത്തിൽ മാത്രമല്ല, ദുഃഖത്തിലും ഒപ്പംനിൽക്കുന്ന പാർടിയാണ്‌ സിപിഐ എം. അതുകൊണ്ടാണ്‌ ജനങ്ങൾ സ്വന്തം പാർടിയായി കാണുന്നത്‌. മറ്റ്‌ പാർട്ടികളിലെ ഉന്നത നേതാക്കളടക്കം സിപിഐ എമ്മിലേക്ക്‌ ആകൃഷ്ടരാവുന്നു. ദേശീയതലത്തിൽ കോൺഗ്രസ്‌ ബദൽശക്തി അല്ലാതായി. മോദി സർക്കാരിനെ താഴെയിറക്കണമെങ്കിൽ ഇടതുപക്ഷം കൂടുതൽ കരുത്താർജിക്കണം. അതിനുള്ള പ്രയോഗിക മാർഗങ്ങൾ പാർട്ടി കോൺഗ്രസ്‌ ചർച്ചചെയ്‌ത്‌ തീരുമാനിക്കുമെന്ന്‌ കോടിയേരി പറഞ്ഞു. ചടങ്ങിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ അധ്യക്ഷനായി.

Back to top button
error: