ന്യൂഡല്‍ഹി: സിബിഐ ഏജന്‍സിയെ മുൻപ് ഭരണത്തിലിരുന്നവര്‍ ദുരുപയോഗപ്പെടുത്തിയിട്ടുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ സിബിഐ കൂട്ടിലിട്ട തത്തയല്ലെന്നും കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്ജു.ഏജന്‍സി കൃത്യമായി ഇപ്പോൾ ജോലി നിര്‍വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് പാര്‍ട്ടികള്‍ കേന്ദ്രം ഭരിച്ചിരുന്ന സമയത്ത് ഏജന്‍സിയുടെ അന്വേഷണത്തെ നിയന്ത്രിച്ചിരുന്നു.മുൻപ് പല ഉദ്യോഗസ്ഥര്‍ക്കും ഇത്തരത്തില്‍ സമ്മര്‍ദത്തില്‍ വഴങ്ങേണ്ടി വന്നിട്ടുണ്ടെന്നും എന്നാല്‍ ഇന്ന് ആ സ്ഥിതിയില്‍ നിന്ന് മാറ്റം വന്നെന്നും അദ്ദേഹം വ്യക്തമാക്കി.
2013ല്‍ കല്‍ക്കരിപ്പാടം അനുവദിച്ച കേസിലാണ് വാദം കേള്‍ക്കുന്നതിനിടെ സിബിഐയെ സുപ്രീം കോടതി കൂട്ടിലിട്ട തത്തയെന്ന് വിശേഷിപ്പിച്ചത്.