തിരുവനന്തപുരം: അതിശക്തമായ മഴയിൽ തിരുവനന്തപുരത്ത് ഗതാഗതം തടസപ്പെട്ടു.തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് ആരംഭിച്ച മഴ ഒരു മണിക്കൂറിലേറെ നീണ്ടു നിന്നു.ഇതോടെ റോഡുകൾ പലതും വെള്ളത്തിനടിയിലായി.ശക്തമായ കാറ്റും കൂടി ആയതിനാല്‍ വാഹന യാത്രക്കാരടക്കം ഏറെ ബുദ്ധി മുട്ടിയാണ് കടന്നു പോയത്.
കാറ്റില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ പലയിടത്തും ഒടിഞ്ഞു വീണു.പാങ്ങോട് മരം ഒടിഞ്ഞുവീണും ഗതാഗതം തടസ്സപ്പെട്ടു.അതേസമയം തിരുവനന് തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ അടുത്ത മൂന്നു മണിക്കൂറിനുള്ളിൽ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും 40 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കുന്നു.