KeralaNEWS

36കാരി വീട്ടമ്മയുടെ ഫോണിലേക്ക് അശ്ലീലചിത്രങ്ങളും, വീഡിയോയും അയച്ചആത്മീയ ഗുരു അകത്തായി, ചോദ്യം ചെയ്ത ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്തു

കൊച്ചി: ഒരു ആൾദൈവം കൂടി ജയിലറയ്ക്കുള്ളിലായി. കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന ഹിന്ദു ആത്മീയ ഗുരു എന്ന് അവകാശപ്പെടുന്ന സ്വാമി ദത്താത്രേയ സായ് സ്വരൂപാനന്ദാണ്, യുവതിയുടെ ഫോണിലേക്ക് തുടർച്ചയായി അശ്ലീല വീഡിയോകളും സന്ദേശങ്ങളും അയച്ചു എന്ന പരാതിയില്‍ പൊലീസ് പിടിയിലായത്.

തോപ്പുംപടി സ്വദേശിനിയായ 36കാരിയുടെ പരാതിയിലാണ് പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

മാര്‍ച്ച് 10നാണ് തോപ്പുംപടി പൊലീസ് യുവതിയുടെ പരാതിയിന്മേല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ജനുവരി 29നും മാര്‍ച്ച് എട്ടിനും ഇടയില്‍ തന്റെ ഫോണിലേക്ക് നിരവധി അശ്ലീല സന്ദേശങ്ങള്‍ സ്വരൂപാനന്ദ അയച്ചതായാണ് യുവതിയുടെ പരാതി.
ഇത് ചോദ്യം ചെയ്ത തന്റെ ഭര്‍ത്താവിനെ ഇയാള്‍ കൊല്ലാൻ ഗുണ്ടകളെ അയച്ചതായും പരാതിയില്‍ പറയുന്നു. മുന്‍കൂര്‍ ജാമ്യത്തിനായി സ്വരൂപാനന്ദ ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുന്നു.

അഖില ഭാരതിയ ഹിന്ദു മഹാസഭയുടെ സംസ്ഥാന പ്രസിഡന്റാണ് താനെന്ന് ഇയാള്‍ അവകാശപ്പെടുന്നു. എന്നാല്‍ സ്വരൂപാനന്ദയ്ക്ക് സംഘടനയുമായി ബന്ധമില്ലെന്ന് അഖില ഭാരതിയ ഹിന്ദു മഹാസഭ അറിയിച്ചു.  സ്വരൂപാനന്ദയ്ക്ക് എതിരെ നേരത്തേയും നിരവധി പരാതികള്‍ ലഭിച്ചിരുന്നതായി അഖില ഭാരതിയ ഹിന്ദു മഹാസഭ വെളിപ്പെടുത്തി. ഒരു മാസം മുന്‍പ് ഇയാളെ സംഘടനയില്‍ നിന്ന് പുറത്താക്കിയതാണത്രേ.

സ്വാമി ദത്താത്രേയ സായ് സ്വരൂപാനന്ദ മുമ്പ് മുസ്ലിം സ്ത്രീകള്‍ക്ക് മുസ്ലിം പള്ളികളില്‍ പ്രവേശനം അനുവദിക്കണം എന്ന ഹര്‍ജിയുമായി കോടതിയെ സമീപിച്ചിരുന്നു. ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് കർശനനിര്‍ദ്ദേശം നൽകണം എന്നാവശ്യപ്പെട്ടായിരുന്നു ഹൈക്കോടതിയിലെ ഇയാളുടെ പൊതുതാത്പര്യ ഹര്‍ജി. എന്നാല്‍ പബ്ലിസിറ്റി ലഭിക്കാന്‍ വേണ്ടിയുള്ള ശ്രമമാണ് ഹര്‍ജിക്കാരൻ്റേത് എന്ന് പറഞ്ഞ് കോടതി ഹർജി തള്ളിക്കളഞ്ഞു.

 

Back to top button
error: