KeralaNEWS

പാലാ ഞൊണ്ടിമാക്കല്‍ കവലയില്‍ ഗര്‍ഭിണിക്ക് നേരെ ആക്രമണം; ഭർത്താവിനെ അടിച്ചു വീഴ്ത്തി

പാലപാലാ ഞൊണ്ടിമാക്കല്‍ കവലയില്‍ ഗര്‍ഭിണിക്ക് നേരെ ആക്രമണം.ഞൊണ്ടിമാക്കല്‍ സ്വദേശിനിയായ ജിന്‍സിയുടെ വയറ്റിലാണ് ചവിട്ടി പരിക്കേല്‍പ്പിച്ചത്.യുവതിയോട് അശ്ലീലമായി സംസാരിച്ചത് ഭര്‍ത്താവ് ചോദ്യം ചെയ്തതാണ് ആക്രമണത്തില്‍ കലാശിച്ചത്.പ്രതികള്‍ ഭര്‍ത്താവിനെ അടിച്ചുവീഴ്ത്തുകയും ശരീരത്തിൽ കൂടി വാഹനം കയറ്റാൻ ശ്രമിക്കുകയും ചെയ്തു. സംഭവത്തില്‍ നാലു പേര്‍ പൊലീസിന്റെ പിടിയിലായി.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം. യുവതിയോട് അശ്ലീലം പറഞ്ഞത് ചോദ്യം ചെയ്ത ഭര്‍ത്താവ് അഖിലിനെ അക്രമി സംഘം അടിച്ചുവീഴ്ത്തി. ഇത് തടയാനെത്തിയപ്പോഴാണ് യുവതിയെ ആക്രമിച്ചത്. സംഭവത്തില്‍ വര്‍ക്ക് ഷോപ്പ് ഉടമയും കൂട്ടാളികളുമായ മൂന്നു പേരുമാണ് പൊലീസ് പിടിയിലായത്. വര്‍ക്ക്ഷോപ്പ് ഉടമകളായ പാറപ്പള്ളി കറുത്തേടത്ത് ശങ്കര്‍ കെ എസ്, അമ്ബാറ നിരപ്പേല്‍ പ്ലാത്തോട്ടത്തില്‍ ജോണ്‍സണ്‍, വര്‍ക്ക്ഷോപ്പിലെ തൊഴിലാളികളായ ആനന്ദ്, സുരേഷ് എന്നിവരാണ് പിടിയിലായത്. ദമ്ബതിമാരെ വാഹനമിടിപ്പിക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു.ആറ് മാസം ഗര്‍ഭിണിയായ ജിന്‍സിക്ക് ആക്രമണത്തെ തുടര്‍ന്ന് രക്തസ്രാവം ഉണ്ടായി.ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Back to top button
error: