World

നുഴഞ്ഞ് കയറ്റം അതിരൂക്ഷം, സൈബര്‍ ഇടങ്ങളിലും പെരിഞ്ഞപോരാട്ടം; യുക്രെയ്ന്‍ ഐടി സേനയ്ക്ക് പുറമേ റഷ്യയ്ക്കെതിരേ സൈബര്‍ യുദ്ധം പ്രഖ്യാപിച്ച് ‘അനോണിമസ്’

റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റേതുള്‍പ്പെടെയുള്ള വെബ്‌സൈറ്റുകള്‍ നിശ്ചലമാക്കി ഹാക്കര്‍മാര്‍

കീവ്: റഷ്യയ്ക്കെതിരേ സൈബര്‍ യുദ്ധം പരസ്യമായി പ്രഖ്യാപിച്ച് പ്രമുഖ ഹാക്കര്‍ സംഘമായ ‘അനോണിമസ്’. ഇതിന്റെ ഭാമഗമായി റഷ്യന്‍ വിരുദ്ധ സന്ദേശങ്ങള്‍ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. റഷ്യയും യുക്രെയ്‌നും തമ്മിലുള്ള പോരാട്ടം സൈബര്‍ ഇടങ്ങളിലേക്കും വ്യാപിക്കുന്നുത് മറ്റ് ലോകരാഷ്ട്രങ്ങള്‍ ഏറെ ആശങ്കയോടെയാണ് നോക്കികാണുന്നത്. സ്വന്തം ഐടി സേനയ്ക്ക് രൂപം നല്‍കിയാണ് യുക്രെയ്ന്‍ സൈബര്‍ ആക്രമണം ആരംഭിച്ചു. റഷ്യന്‍ പ്രസിഡന്റ് പുട്ടിന്റേതുള്‍പ്പെടെയുള്ള ഔദ്യോഗിക വെബ്‌സൈറ്റുകളും റഷ്യന്‍ ടിവി ചാനലുകളും പ്രവര്‍ത്തനരഹിതമാക്കിയത് ഇവരുടെ ശ്രമഫലമായാണെന്നാണ് കരുതപ്പെടുന്നത്.

കഴിഞ്ഞദിവസം റഷ്യന്‍ ടിവി ചാനല്‍ ശൃംഖലയില്‍ കടന്നുകയറിയ യുക്രെയ്ന്‍ ഹാക്കര്‍മാര്‍ സ്വന്തം രാജ്യത്തെ പൗരന്മാരുടെ കഷ്ടതകള്‍ വ്യക്തമാക്കുന്ന വീഡിയോ സംപ്രേഷണം ചെയ്തു. റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റേതുള്‍പ്പെടെയുള്ള വെബ്‌സൈറ്റുകള്‍ ഇവര്‍ കുറെ നേരത്തേക്ക് നിശ്ചലമാക്കി. യുക്രെയ്‌നും അവരെ അനുകൂലിക്കുന്ന വിദേശരാജ്യങ്ങളും ചേര്‍ന്ന സൈബര്‍ കൂട്ടായ്മയാണ് ഹാക്കിങ്ങിനു പിന്നിലെന്ന് റഷ്യ കരുതുന്നു.

കഴിഞ്ഞ ബുധനാഴ്ച യുക്രെയ്ന്‍ കംപ്യൂട്ടര്‍ ശൃംഖലയില്‍ പ്രത്യക്ഷപ്പെട്ട നശീകരണ വൈറസ് സര്‍ക്കാര്‍ ഓഫിസുകളുടെയും ധനകാര്യസ്ഥാപനങ്ങളുടെയും വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തനരഹിതമാക്കിയിരുന്നു. ഇതിനു പിന്നില്‍ റഷ്യയാണെന്ന് ഉറപ്പായതിനെത്തുടര്‍ന്നാണ് സ്വന്തം ഐടി ആര്‍മി രൂപീകരിക്കുന്നതായി യുക്രെയ്ന്‍ ഉപപ്രധാനമന്ത്രിതന്നെ പ്രഖ്യാപിച്ചത്. ഇതിനായി മറ്റു ഹാക്കര്‍മാരുടെ സഹായം അഭ്യര്‍ഥിക്കുകയും നുഴഞ്ഞുകയറേണ്ട റഷ്യന്‍ വെബ്‌സൈറ്റുകളുടെ പട്ടിക കൈമാറുകയും ചെയ്തു.

Back to top button
error: