CrimeSports

ഇന്ത്യന്‍ പര്യടനത്തിനെത്തിയ ശ്രീലങ്കന്‍ താരങ്ങള്‍ സഞ്ചരിച്ച ബസില്‍ ബുള്ളറ്റ് ഷെല്ലുകള്‍; ഡ്രൈവര്‍ കസ്റ്റഡിയില്‍

ചണ്ഡീഗഡ്: ഇന്ത്യന്‍ പര്യടനത്തിനെത്തിയ ശ്രീലങ്കന്‍ താരങ്ങള്‍ സഞ്ചരിച്ച ബസില്‍നിന്ന് ബുള്ളറ്റ് ഷെല്ലുകള്‍ കണ്ടെടുത്തു. ചണ്ഡീഗഡ് പോലീസ് നടത്തിയ പരിശോധനയിലാണ് ഷെല്ലുകള്‍ കണ്ടെത്തിയത്. ബസിനുള്ളില്‍നിന്ന് രണ്ട് ബുള്ളറ്റ് ഷെല്ലുകളാണ് കണ്ടെടുത്തു. സംഭവത്തെത്തുടര്‍ന്ന് ഡ്രൈവറെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തുവരുകയാണ്.

താരങ്ങളെ ഹോട്ടലില്‍നിന്ന് സ്‌റ്റേഡിയത്തില്‍ എത്തിച്ച ബസില്‍നിന്നാണ് ബുള്ളറ്റ് ഷെല്ലുകള്‍ കണ്ടെടുത്തത്. സംഭവത്തില്‍ ചണ്ഡീഗഡ് പോലീസ് അന്വേഷണം ആരംഭിച്ചു. മൊഹാലിയിലെ പിസിഎ സ്‌റ്റേഡിയത്തില്‍ പരിശീലനത്തിനു പോകുന്നതിനായി താരങ്ങള്‍ ബസില്‍ കയറും മുന്‍പ് നടത്തിയ പതിവ് പരിശോധനയിലാണ് ബുള്ളറ്റ് ഷെല്ലുകള്‍ കണ്ടെത്തിയത്.

ടാര ബ്രദേഴ്‌സ് എന്ന സ്വകാര്യ കമ്പനിയുടെ ബസ് വാടകയ്‌ക്കെടുത്താണ് ക്രിക്കറ്റ് അസോസിയേഷന്‍ താരങ്ങളെ പരിശീലനത്തിനെത്തിച്ചിരുന്നത്. ഈ ബസിലെ ലഗേജ് കമ്പാര്‍ട്ട്‌മെന്റില്‍നിന്നാണ് ഷെല്ലുകള്‍ കണ്ടെത്തിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് ഇതേ ബസ് ഒരു കല്യാണ യാത്രക്കായി വാടകയ്‌ക്കെടുത്തിരുന്നു. അതുകൊണ്ട് തന്നെ ബസ് ഡ്രൈവറെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.

 

Back to top button
error: