
നായകളെ വളർത്തുന്നവരുടെ എന്നത്തേയും പ്രശ്നമാണ് ചെള്ള്,പേൻ.. തുടങ്ങിയവ.അതിനാൽത്തന്നെ നായ്ക്കൾക്ക് വർഷത്തിൽ ഒന്നോരണ്ടോ തവണ വൈദ്യപരിശോധന നടത്തുന്നതു നല്ലതാണ്.അതേപോലെ വിരയ്ക്കെതിരെയും ചെള്ള്, പേൻ തുടങ്ങിയ ബാഹ്യപരാദങ്ങൾക്കെതിരെയും ഇടയ്ക്കിടെ മരുന്നും നൽകണം.ദിവസേന ബ്രഷ് ചെയ്യുന്നത് കട്ടപിടിച്ചിരിക്കുന്ന കൊഴിഞ്ഞ രോമങ്ങൾ നീക്കം ചെയ്യാനും ശരീരം ചൂട് പിടിക്കുന്നത് തടയാനും ഉപകരിക്കും.അധികം നീളമുള്ള രോമങ്ങൾ മുറിച്ചു കളയാനും ശ്രദ്ധിക്കണം.
നായ്ക്കളില്‍ ചര്‍മരോഗങ്ങള്‍ ഉണ്ടാകാനുള്ള പ്രധാന കാരണമായി പറയുന്നത് ബാക്റ്റീരിയ, ഫംഗസ്, പേന്‍, ചെള്ള് എന്നിവയെല്ലാമാണ്. പോഷകാഹാരമില്ലെങ്കിലും ചര്‍മരോഗങ്ങളുണ്ടാകാം.അതുപോലെ ഹോര്‍മോണ്‍ വ്യതിയാനങ്ങളും ഇത്തരം രോഗങ്ങള്‍ക്ക് കാരണമാകുന്നു.ശരിയായ രീതിയിലുള്ള പരിചരണം നായ്ക്കള്‍ക്ക് ലഭിക്കാത്തതാണ് ഇത്തരം രോഗങ്ങള്‍ക്ക് കാരണം.നായ്ക്കളുടെ ശരീരത്തില്‍ ബാക്റ്റീരിയയുണ്ട്.പലരും വളര്‍ത്തു നായ്ക്കളെ ദിവസവും കുളിപ്പിക്കാറുണ്ട്.എന്നാൽ ആഴ്ചയില്‍ ഒരിക്കലാണ് നായ്ക്കളെ കുളിപ്പിക്കേണ്ടത്. ശരീരത്തില്‍ ഈര്‍പ്പം തങ്ങിനിന്നാല്‍ ബാക്റ്റീരിയകള്‍ പെരുകാന്‍ അത് കാരണമാകും. അതുപോലെ തന്നെ ഡിറ്റര്‍ജന്റ് അടങ്ങിയ ഷാംപൂ ഉപയോഗിച്ച് കുളിപ്പിച്ചാല്‍ ശരീരത്തിന്റെ പി.എച്ച് തോത് മാറും.ശരിയായ ഭക്ഷണം നല്കിയില്ലെങ്കിലും ബാക്റ്റീരിയകള്‍ പെരുകാന്‍ സാധ്യതയുണ്ട്.ചൊറിച്ചില്‍ വന്നാല്‍ നായകള്‍ മാന്തുകയും പിന്നീട് രോഗം അധികമാകുകയും ചെയ്യും.നായ്ക്കൾ കൂട്ടിൽ കിടന്ന് പതിവില്ലാത്ത വിധം മുരളുകയും ശരീരത്തിൽ നക്കുകയും കടിക്കുകയുമൊക്കെ ചെയുന്നത് ഇതിന്റെ ലക്ഷണങ്ങളാണ്.
നായ്ക്കളെ കുളിപ്പിക്കാൻ നായ്ക്കൾക്കുള്ള സോപ്പ് തന്നെ ഉപയോഗിക്കണം.മാസത്തില്‍ ഒന്നോ രണ്ടോ തവണ ഷാംപൂ ഉപയോഗിക്കുന്നതില്‍ തെറ്റില്ല.എന്നാൽ മനുഷ്യര്‍ ഉപയോഗിക്കുന്ന ഷാംപൂ നായ്ക്കളില്‍ ഉപയോഗിക്കരുത്.ഡെറ്റോളും നായ്ക്കളുടെ ചര്‍മത്തില്‍ അലര്‍ജിയുണ്ടാക്കുന്നതാണ്.
വളര്‍ത്തു നായ്ക്കളില്‍ 12.5 ശതമാനം വീര്യമുള്ള ഡെല്‍ട്ടാമെത്രിന്‍ എന്ന മരുന്ന് ഉപയോഗിക്കാം.ബ്യൂട്ടോക്സ് 12.5 ശതമാനം എന്ന പേരില്‍ 15 മില്ലിലിറ്റര്‍ കുപ്പികളിലും മരുന്ന് ലഭിക്കും.രണ്ട് മില്ലി ലിറ്റര്‍ മരുന്ന് ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് നായ്ക്കളുടെ ദേഹത്തു പുരട്ടി 10 മിനിറ്റിനു ശേഷം കുളിപ്പിക്കണം. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് മരുന്ന് ഉപയോഗിക്കേണ്ടത്.കൂടുതല്‍ വിവരങ്ങളും സംശയനിവാരണവും അതാത് മൃഗാശുപത്രികളിലൂടെ ലഭിക്കും.കാര്യങ്ങൾ കൃത്യമായി ചോദിച്ചറിഞ്ഞതിനു ശേഷം മരുന്ന് പ്രയോഗം നടത്തുന്നതെന്ന് ഉചിതം.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Related Articles
-
ജിന്‍സി ടീച്ചര്‍ ട്രെയിനിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ അടിമുടി ദുരൂഹത, ടീച്ചര്‍ ഒറ്റയ്ക്കായിരുന്ന ലേഡീസ് കമ്പാർട്ട്മെന്റിലേക്ക് തിരുവല്ലയിൽ നിന്നും ഓടിക്കയറിയ മുഷിഞ്ഞ വേഷ ധാരി ആരാണ്…? -
സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ബാങ്കിലേക്ക് പാഞ്ഞു കയറി; ഒഴിവായത് വൻ ദുരന്തം -
ഇന്ത്യയുടെ ആണവ സാധ്യതകൾക്ക് പുത്തൻ പ്രതീക്ഷകൾ;രാജസ്ഥാനില്‍ യുറേനിയം നിക്ഷേപം കണ്ടെത്തി -
കന്യാസ്ത്രീകളും വീട്ടമ്മമാരും ഉൾപ്പെട്ട വാട്സ്ആപ് ഗ്രൂപ്പിലേക്ക് അശ്ളീല വീഡിയോ, അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സെബാസ്റ്റ്യൻ കീഴേത്ത് കുരുക്കിൽ -
നിങ്ങളുടെ മക്കൾ ലഹരിയിൽ ‘പുകയുന്നുണ്ടോന്ന്’ എങ്ങനെ കണ്ടുപിടിക്കാം…? -
ഭാവി കണക്കിലെടുത്ത് നിങ്ങൾ കുടിയേറാൻ ആഗ്രഹിക്കുന്ന രാജ്യങ്ങൾ ഏതൊക്കെയാണ്? -
സൗദിയിൽ മാസപ്പിറവി ദൃശ്യമായി, അറഫാ ദിനം ജൂലൈ 8 വെള്ളിയാഴ്ച; ബലിപെരുന്നാൾ ജൂലൈ 9 ശനിയാഴ്ച -
യു.കെയിലേക്ക് ഒമാന്‍ പൗരന്മാര്ക്ക് അടുത്ത വര്‍ഷം മുതല്‍ വിസ ഇല്ലാതെ യാത്ര ചെയ്യാം -
ദീര്‍ഘകാല വിസ പദ്ധതി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ച് ഒമാന്‍ -
വ്യാജമദ്യം കടത്തിയ ഓട്ടോയില്‍ എക്െസെസ് ഉദ്യോഗസ്ഥന് ചാടിക്കയറി; ഓട്ടോറിക്ഷ മറിച്ച് ഡ്രൈവര്‍ ഗ്ലാസ് തകര്‍ത്ത് രക്ഷപ്പെട്ടു -
മദ്യലഹരിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറി ഗൃഹനാഥയെ കൊലപ്പെടുത്താന്‍ ശ്രമം: ഇരുപത്തൊന്നുകാരന് അറസ്റ്റില്‍ -
സുഹൃത്തുമൊത്ത് രാത്രി മദ്യപിച്ചെത്തി കടലില്‍ കുളിച്ചു, ശേഷം ബീച്ചില്‍ ഉറങ്ങാന്‍ കിടന്ന യുവാവിനെ കാണാനില്ലെന്ന് പരാതി; തിരയില്‍പ്പെട്ടെന്ന് സംശയം -
ജിഎസ്ടി: ചെറുകിട ഓൺലൈൻ റീട്ടെയിലർമാർക്കുള്ള നിർബന്ധിത രജിസ്ട്രേഷൻ ഒഴിവാക്കി -
നഷ്ടപരിഹാരം തുടരുന്നതിൽ തീരുമാനമായില്ല; ജി.എസ്.ടി കൗണ്‍സിൽ യോഗം സമാപിച്ചു -
തിരുവനന്തപുരത്ത് സാറ്റലൈറ്റ് ഫോണിന്റെ സിഗ്നല്‍ കണ്ടെത്തി; അല്‍ സലം തീവ്രവാദി സാന്നിധ്യമെന്ന് സംശയം