Movie

വാപ്പച്ചിയും ചാലുവും ഏറ്റുമുട്ടുന്നു,  മമ്മൂട്ടിയുടെ ‘ഭീഷ്മപർവ്വ’വും  ദുൽഖർ ചിത്രം ‘ഹേയ് സിനാമിക’യും ഒരേ ദിവസം

കൊവിഡ് മൂലം അടച്ചിട്ടിരുന്ന തിയറ്ററുകളിലേക്ക് നിരവധി സിനിമകളാണ്  എത്തുന്നത്. മലയാളത്തിൽ നിന്നും  റിലീസിനൊരുങ്ങുന്നതിൽ ഏറ്റവും വാർത്താ പ്രധാന്യം നേടിയ സിനിമയാണ് മമ്മൂട്ടിയുടെ 'ഭീഷ്മപർവ്വം'. ദുൽഖറിന്റെ കരിയറിലെ 33ാമത്തെ ചിത്രമാണ് 'ഹേയ് സിനാമിക'. സാധാരണ ഗതിയിൽ 2 സൂപ്പർസ്റ്റാർ ചിത്രങ്ങൾ തന്നെ ഒരേ ദിവസം റിലീസ് ചെയ്യാൻ സന്ദേഹിച്ചിരുന്ന മലയാള ചലച്ചിത്ര രംഗത്ത് പുത്തൻ ചരിത്രമാകുകയാണ് മമ്മൂട്ടിയുടെയും ദുൽക്കറിൻ്റെയും സിനിമ ഒരേ ദിവസം തീയറ്ററിലെത്തുക എന്നത്

മ്മൂട്ടി  നായകനായ  ‘ഭീഷ്മപർവ്വ’വും ദുൽഖർ‍ സൽമാന്റെ ‘ഹേയ് സിനാമിക’യും പ്രേക്ഷകർക്ക് മുന്നിലെത്തുന്നത് മാർച്ച് മൂന്നിനാണ്.

‘ഹേയ് സിനാമിക’ ദുൽഖറിന്റെ കരിയറിലെ 33ാമത്തെ ചിത്രമാണ്. തമിഴിനും മലയാളത്തിനും പുറമെ തെലുങ്ക്, കന്നഡ തുടങ്ങി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. അദിതി റാവുവും കാജല്‍ അഗര്‍വാളുമാണ് ചിത്രത്തിലെ നായികമാര്‍. കൊറിയോഗ്രാഫര്‍ ബ്രിന്ദ മാസ്റ്ററാണ് സംവിധാനം. ഈ ചിത്രവും മാർച്ച് മൂന്നിന് പ്രേക്ഷകർക്ക് മുന്നിലെത്തും. അതേസമയം, ‘ഹേയ് സിനാമിക’യുടെ സെന്‍സറിങ് നടപടികള്‍ പൂര്‍ത്തിയായി. ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ‘ഭീഷ്മപർവ്വം’ സംവിധാനം ചെയ്യുന്നത് അമൽ നീരദാണ്. ഫെബ്രുവരി 24ന് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും കൊവിഡ് കാരണം മാറ്റിവയ്ക്കുക ആയിരുന്നു. ബിഗ് ബിയുടെ തുടര്‍ച്ചയായ ‘ബിലാല്‍’ ആണ് ഈ ടീം ചെയ്യാനിരുന്നതെങ്കിലും പിന്നീടാണ് ‘ഭീഷ്‍മ പര്‍വ്വം’ പ്രഖ്യാപിച്ചത്.  ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഭീഷ്‍മ വര്‍ധന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ.

Back to top button
error: