KeralaNEWS

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിന് ചുട്ട മറുപടിയുമായി മുൻ മന്ത്രി കെ.ടി ജലീല്‍, അദ്ധ്വാനിച്ച് തിന്നുന്ന ഏര്‍പ്പാട്  പന്നികള്‍ക്ക് ഇല്ലെന്നും നശിപ്പിച്ച് അകത്താക്കലാണ് ഹോബിയെന്നും ജലീല്‍

ഓര്‍ഡിനന്‍സ് അംഗീകരിച്ച സ്ഥിതിക്ക് ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ തിടുക്കം കാട്ടേണ്ടതുണ്ടോ എന്ന ഉപലോകായുക്തയുടെ ചോദ്യത്തിനാണ് ജലീല്‍ മറുപടി പറയുന്നത്.

മുഖ്യമന്ത്രിക്കെതിരായ ലോകായുക്തയിലെ കേസില്‍ വാദം കേള്‍ക്കവെയായിരുന്നു ജ. സിറിയക് ജോസഫിന്റെ പ്രതികരണം. ലോകായുക്ത നിയമത്തിലെ 14 ആം വകുപ്പ് പ്രകാരം ഹര്‍ജി പരിഗണിച്ച് റിപ്പോര്‍ട്ട് കൈമാറാന്‍ ലോകായുക്തയ്ക്ക് ഇപ്പോഴും അധികാരമുണ്ടെന്നും സിറിയക് ജോസഫ് ഇന്നലെ സൂചിപ്പിച്ചിരുന്നു. എല്ലു കടിച്ചുകൊണ്ടിരിക്കുന്ന പട്ടിയുടെ അടുത്ത് ചെന്നാല്‍ എല്ല് തട്ടിയെടുക്കാനാണെന്ന് പട്ടി കരുതുമെന്നും എല്ലുമായി പട്ടി ഗൂസ്തി പിടിക്കട്ടെ എന്നുമായിരുന്നു ലോകായുക്തയുടെ വിമര്‍ശനം. ഇതിനെതിരെയാണ് ജലീല്‍ രംഗത്ത് വന്നത്.

ജലീലിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം പുലി എലിയായ കഥ: അഥവാ ഒരു പന്നി പുരാണം; ————————————- പന്നികള്‍ക്കല്ലെങ്കിലും എല്ലിന്‍ കഷ്ണങ്ങളോട് പണ്ടേ താല്‍പര്യമില്ല. പണ്ടേക്കുപണ്ടേ മനുഷ്യ വിസര്‍ജ്ജ്യത്തോടാണല്ലോ പഥ്യം. അതില്‍ കിടന്ന് ഗുസ്തി പിടിച്ച് പുളയാനാണ് അവക്കെപ്പോഴും ഇഷ്ടം. അദ്ധ്വാനിച്ച് തിന്നുന്ന ഏര്‍പ്പാട് മുമ്പേ പന്നികള്‍ക്ക് ഇല്ല. മറ്റുള്ളവര്‍ ഉണ്ടാക്കിയത് നശിപ്പിച്ച് അകത്താക്കലാണ് എക്കാലത്തെയും അവയുടെ ഹോബി.

കാട്ടുപന്നികള്‍ക്ക് ശുപാര്‍ശ മാത്രമാണ് ശരണം. പന്നി ബന്ധുക്കളും തഥൈവ. മുബൈയിലെ ആന്ധ്രക്കാരന്‍ കര്‍ഷകന്റെ തോട്ടത്തിലെ വിളയെല്ലാം ഒരു കൊളുന്ത പന്നി നശിപ്പിച്ചു. സ്ഥിരോല്‍സാഹിയായ പാവം കര്‍ഷകന് കൃഷിപ്പണി തന്നെ ഉപേക്ഷിക്കേണ്ടി വന്നു. കൊളീജിയം കര്‍ഷകര്‍ സൂക്ഷിക്കുക. പന്നിയും കൊളുന്തയും എറണാങ്കുളത്തും പരിസരത്തും കറങ്ങി നടക്കുന്നുണ്ട്. മുന്‍കരുതല്‍ എടുത്തില്ലെങ്കില്‍ ആന്ധ്ര കര്‍ഷകന്റെ ഗതി വരും. ജാഗ്രതൈ

 

 

Back to top button
error: