KeralaNEWS

കാലിൽക്കൂടി ബസ് കയറിയിറങ്ങിയ വീട്ടമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ഓട്ടോ മറിഞ്ഞ് മറ്റു രണ്ടു പേർക്കുകൂടി പരിക്ക്

കോട്ടയം: മുണ്ടക്കയം ചോറ്റിയില്‍ സ്വകാര്യ ബസ് വീട്ടമ്മയുടെ കാലില്‍ക്കൂടി കയറിയിറങ്ങി.ഗുരുതരാവസ്ഥയിലായ ഇവരെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴി ഓട്ടോ മറിഞ്ഞ് മറ്റ് രണ്ട് പേര്‍ക്ക് കൂടി പരിക്കേറ്റു.ഇന്ന് രാവിലെ ഒന്‍പത് മണിയോടെയായിരുന്നു അപകടം.

സ്വകാര്യ ബസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ റോഡിലേക്ക് വീണ് ചിറ്റടി വയലിപറമ്ബില്‍ ലില്ലിക്കുട്ടിയുടെ കാലില്‍ കൂടിയാണ് ബസിന്റെ ടയർ കയറിയിറങ്ങിയത്. അപകടത്തെ തുടര്‍ന്ന് ലില്ലിക്കുട്ടിയെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴിയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോ പാറത്തോടിന് സമീപം വച്ച്‌ മറിഞ്ഞത്. ഈ അപകടത്തില്‍ ബസ് കണ്ടക്റ്റര്‍ കോരുത്തോട് എലവുംപാറയില്‍ എബിന്‍, ബസ് യാത്രക്കാരന്‍ കോരുത്തോട് മടുക്ക സ്വദേശി വിജയന്‍ എന്നിവര്‍ക്കും പരിക്കേല്‍ക്കുകയായിരുന്നു. അപകടത്തില്‍ വിജയന്‍്റെ ഇടതു കൈപ്പത്തിയിലെ തള്ളവിരലറ്റുപോയി.

ലില്ലിക്കുട്ടിയെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്.മറ്റ് രണ്ട് പേരെ കാഞ്ഞിരപ്പള്ളിയിലുള്ള സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Back to top button
error: