SportsTRENDING

രണ്ടു പതിറ്റാണ്ടുകൾക്കുശേഷം പാക് പര്യടനത്തിനു തയ്യാറെടുത്ത് ഓസീസ്

 

രണ്ടു പതിറ്റാണ്ടുകൾക്കുശേഷം പാക്കിസ്ഥാനിലേക്കു പര്യടനത്തിനു തയാറാകുന്ന ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം മികച്ച നിരയെ ഒരുക്കുന്നു. പാക്കിസ്ഥാൻ പര്യടനത്തിൽ ഇതുവരെ ഒരു കളിക്കാരനും ആശങ്ക രേഖപ്പെടുത്തിയിട്ടില്ല. സുരക്ഷാകാരണങ്ങൾ മുൻനിർത്തിയാണ് 24 വർഷത്തോളം പാക്കിസ്ഥാൻ സന്ദർശനത്തിന് ഓസീസ് മുതിരാതിരുന്നത്. 1998ൽ മാർക് ടെയ്‌ലറുടെ നേതൃത്വത്തിലുള്ള ടീമാണ് അവസാനമായി പാക്കിസ്ഥാൻ പര്യടനം നടത്തിയ ഓസീസ് ടീം.

2009ൽ പാക്കിസ്ഥാനിൽവച്ച് ശ്രീലങ്കൻ ടീം സഞ്ചരിച്ച ബസിനുനേരെ ഭീകരാക്രമണമുണ്ടായശേഷം ടീമുകൾ പാക്കിസ്ഥാൻ സന്ദർശനത്തോടു വിമുഖതയിലായിരുന്നു. 2019ലാണ് ടെസ്റ്റ് ക്രിക്കറ്റ് പാക്കിസ്ഥാനിൽ  തുടങ്ങിയത്. എന്നാൽ കഴിഞ്ഞ വർഷം ട്വന്‍റി 20 ലോകകപ്പിനു മുന്പ് ന്യൂസിലൻഡ്, ഇംഗ്ലണ്ട് ടീമുകൾ പാക്കിസ്ഥാൻ സന്ദർശനം ബഹിഷ്കരിച്ചിരുന്നു. പാക്കിസ്ഥാനിലെത്തിയശേഷമാണ് ന്യൂസിലൻഡ് പിന്മാറിയത്.

 

Back to top button
error: