CrimeNEWS

പോക്സോ നിയമത്തെപ്പറ്റി കൂടുതൽ അറിയാം; ഓപ്പറേഷൻ പി ഹണ്ടിനെ പറ്റിയും

🔶പോസ്കോ (POCSO) എന്നതിന്റെ  പൂർണ്ണ രൂപം : Protection Of  Children  from  Sexual  Offences
🔶 പോക്സോ  നിയമം  നിലവിൽ വന്നത്:  2012 നവംബർ 14
🔶 പോക്സോ  നിയമങ്ങൾ  കൈകാര്യം  ചെയ്യുന്നത് :  വനിതാ  ശിശു  വികസന  മന്ത്രാലയം.
🔶 പോക്സോ  നിയമപ്രകാരം  കുറ്റവിചാരണ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കണം. ( രഹസ്യ  സ്വഭാവമുള്ള  കുറ്റവിചാരണയായിരിക്കും  നടത്തപ്പെടുന്നത് )
🔶 പോക്സോ  നിയമപ്രകാരം  ചൈൽഡ്  എന്നാൽ  18  വയസ്സിന്  താഴെയുള്ള  ആൺ / പെൺകുട്ടികൾ
🔶 കുട്ടികളെ  ലൈംഗികമായി   പീഡിപ്പിച്ചാലോ , അവരുടെ   സ്വകാര്യ ഭാഗങ്ങളിൽ   സ്പർശിച്ചാലോ  ലഭിക്കാവുന്ന  പരമാവധി  ശിക്ഷ  ജീവപര്യന്തമായിരിക്കും. ( ഈ  കുറ്റകൃത്യത്തിന്  മിനിമം ലഭിക്കാവുന്ന  ശിക്ഷ 10 വർഷം തടവാണ്. എന്നാൽ കുട്ടി 16 വയസ്സിൽ  താഴെയാണെങ്കിൽ
മിനിമം ശിക്ഷ  20 വർഷം തടവാണ്. )
🔶  ഒരു പോക്സോ കേസ്  റിപ്പോർട്ട്‌  ചെയ്യപ്പെട്ടാൽ  30 ദിവസത്തിനകം  മൊഴി രേഖപ്പെടുത്തണം. ( S.I റാങ്കിൽ കുറയാത്ത  വനിത പോലീസ് യൂണിഫോമിൽ  അല്ലാതെയായിരിക്കണം  മൊഴി രേഖപ്പെടുത്തേണ്ടത്. )
🔶 പോക്സോ നിയമവുമായി   ബന്ധപ്പെട്ട്  അശ്ലീലചിത്രങ്ങൾ  കൈവശം വച്ചാൽ ( Child  Pornography )  ലഭിക്കാവുന്ന ശിഷ  3 വർഷം തടവ്.
🔶 പോക്സോ ബില്ല്  ഇന്ത്യൻ രാഷ്ട്രപതി  ഒപ്പ്  വച്ചത്  2012 ജൂൺ 19.
🔶 പോക്സോ കേസുകളിൽ   ഇരയാകുന്ന കുട്ടികളുടെ  വ്യക്തിത്വം  വെളിപ്പെടുത്തരുത്  എന്ന്  പ്രതിപാദിക്കുന്നത്   സെക്ഷൻ 23.
🔶 പോക്സോ  നിയമ ഭേദഗതി  നിലവിൽ വന്നത്  2019 ഓഗസ്റ്റ് 5.
🔶 സംരക്ഷണചുമതലയുള്ള  ആളുകൾ  ലൈംഗികമായി  ആക്രമിച്ചാലോ, മാനസിക  വൈകല്യമുള്ള  കുട്ടികളെ  ലൈംഗികമായി  ആക്രമിച്ചാലോ    ലഭിക്കാവുന്ന  പരമാവധി ശിക്ഷ  വധശിക്ഷ. (അല്ലെങ്കിൽ മിനിമം 20 വർഷം വരെ  തടവ് )
🔶 പോക്സോ നിയമത്തിൽ  കുറ്റകൃത്യങ്ങളെയും, അവയുടെ  ശിക്ഷകളെയും കുറിച്ച് പ്രതിപാദിക്കുന്നത്  ചാപ്റ്റർ 2. ( ചാപ്റ്റർ  2 ൽ  സെക്ഷൻ 3 മുതൽ 11വരെയാണ്  കുറ്റകൃത്യങ്ങളും, അവയുടെ ശിക്ഷയെയും കുറിച്ച് പ്രതിപാദിക്കുന്നത്. )
🔶 പോക്സോ യുമായി  ബന്ധപ്പെട്ട  കേസുകൾ വാദിക്കുന്നത്  പോക്സോ സ്പെഷ്യൽ കോടതികളാണ്.
🔶  പോക്സോ  നിയമപ്രകാരം  പ്രതിയാണെന്ന  മുൻധാരണയോടു കൂടിയാണ് പ്രതി എന്ന്  പറയപ്പെടുന്ന  ആൾ  വിചാരണ  നേരിടേണ്ടത്.
🔶 പോക്സോ  നിയമപ്രകാരം  മൊഴി രേഖപ്പെടുത്തിയാൽ ചൈൽഡ്  വെൽഫെയർ  കമ്മിറ്റിയിലേക്ക്  കേസ്  ഫോർവേഡ് ചെയ്യപ്പെടുന്നു.
ഓപ്പറേഷൻ പി ഹണ്ട്
കുട്ടികളുടെ/പ്രായപൂർത്തിയാകാത്തവരുടെ അശ്ലീല ദൃശ്യങ്ങൾ ഇന്റർനെറ്റിൽ കാണുന്നതും ഡോൺലോഡ് ചെയ്യുന്നതും  ബ്രൗസ് ചെയ്യുന്നതും  വാട്സ്ആപ്പിലോ മറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെയോ അയക്കുന്നതും 5 വർഷം തടവും 10 ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്‌.ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന പോലീസിന്റെ ഓപ്പറേഷൻ പി ഹണ്ടും ഇതിന്റെ ഭാഗമായുള്ളതാണ്.
അതേസമയം അശ്ലീല ദൃശ്യങ്ങൾ കാണുന്നത് കുറ്റകരമാണ് എന്നൊരു നിയമം ഇന്ത്യയിൽ ഇല്ല. Child Pornography കാണരുതെന്നും, സൂക്ഷിക്കരുതെന്നും, നിർമിക്കരുതെന്നും പ്രചരിപ്പിക്കരുതെന്നുമാണ് നിയമം പറയുന്നത്.ഇന്റർനെറ്റിൽ നിന്നോ, സ്വയം നിർമ്മിച്ചതോ ആയ ഏതൊരു ലൈംഗിക ദൃശ്യങ്ങളും സ്വയം/സ്വകര്യമായി കാണുന്നതിന് ഇന്ത്യയിൽ നിരോധനമില്ല.ഇന്റർനെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യുന്നവ കോപ്പി റൈറ്റ്സ് ഉള്ളതാണെങ്കിൽ പകർപ്പവകാശ നിയമങ്ങൾ ബാധകയിരിക്കും.എന്നാൽ സ്വന്തം മൊബൈൽ ഫോണിലോ, ലാപ്പ്ടോപ്പിലോ, പെൻഡ്രൈവിലോ അശ്ലീല ദൃശ്യങ്ങൾ സൂക്ഷിക്കുന്നത് നിയമ വിരുദ്ധമല്ല.അതെസമയം വെബ്‌സൈറ്റിലും ഇന്റർനെറ്റിലും അശ്ലീല ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് ഇന്ത്യൻ പീനൽ കോഡിലെ 292 of IPC (punishment for showing obscene materials) പ്രകാരവും, Protection of Children from Sexual Offences Act (use of children for pornographic purposes) പോക്സോ നിയമം വകുപ്പ് 13 പ്രകാരവും ക്രിമിനൽ കുറ്റമാണ്.
അതുപോലെ അശ്ലീല ദൃശ്യങ്ങൾ കാണാം എന്നല്ലാതെ അത് മറ്റൊരാൾക്ക് ഏതു മാർഗത്തിലൂടെ അയച്ചാലും അത് കുറ്റകരമാണ്.ഒന്നിൽകൂടുതൽ ആളുകൾ ചേർന്ന് കാണുന്നതും, പൊതുസ്ഥലങ്ങളിൽ വെച്ച് കാണുന്നതും ഏതെങ്കിലും അശ്ലീല ദൃശ്യങ്ങളോ, ചിത്രങ്ങളോ വാട്സ്ആപ്പിലോ, ടെലഗ്രാമിലോ തുടങ്ങി ഏതെങ്കിലും രീതിയിൽ മറ്റാർക്കെങ്കിലും അയച്ചു കൊടുത്താൽ അതും ക്രിമിനൽ കുറ്റമാണ്.ഐടി ആക്റ്റിലെ വകുപ്പ് 67 പ്രകാരം 5 വർഷം തടവും 10 ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്‌ .സ്വന്തം ലൈംഗിക ദൃശ്യങ്ങളും, ചിന്ത്രങ്ങളും സ്വയം പകർത്താനും സൂക്ഷിക്കാനും ഏതൊരു പൗരനും അവകാശമുണ്ട് പക്ഷെ അവ പ്രചരിപ്പിക്കാനോ മറ്റൊരാൾക്കു അയച്ചു നൽകാനോ, പബ്ലിക് ആയി കാണുവാനോ , കാണിക്കുവാനോ പാടുള്ളതല്ല.ഇക്കാര്യം വ്യക്തമാക്കുന്ന കേരള ഹൈക്കോടതിയുടെ വിധി തന്നെ ഉണ്ട്.
ഏതാനും വർഷങ്ങൾക്കു മുമ്പാണ് സംഭവം.കൊല്ലം ബസ് സ്റ്റാൻഡിൽ പരിശോധന നടത്തവേ ബസ്സ് കാത്തുനിന്ന യുവതിയുടെയും യുവാവിന്റെയും ബാഗിൽ നിന്നും കണ്ടെടുത്ത മൊബൈൽ ഫോണിലും, ഡിജിറ്റൽ ക്യാമറയിലും അവരുടെ നഗ്ന ദൃശ്യങ്ങളും, ലൈംഗിക ദൃശ്യങ്ങളും പകർത്തി സൂക്ഷിച്ചു എന്ന പേരിലാണ് കൊല്ലം സർക്കിൾ ഇൻസ്‌പെക്‌ടർ കേസ് രജിസ്റ്റർ ചെയ്തത്.
യുവതിയുടെ നഗ്ന ചിത്രങ്ങൾ യുവാവ് പ്രചരിപ്പിക്കാൻ സാധ്യതയുണ്ടെന്ന പോലീസ് വാദം പക്ഷെ കോടതി അംഗീകരിച്ചില്ല.നിയമപ്രകാരം ഒരാൾ അത്തരത്തിലുള്ള നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചാൽ മാത്രമാണ് കേസെടുക്കാൻ സാധിക്കുകയുള്ളു എന്നും, പ്രായപൂർത്തിയായവർ അവരുടെ നഗ്ന ചിത്രങ്ങളോ ലൈംഗിക ചിത്രങ്ങളോ സ്വയം പകർത്തി സൂക്ഷിച്ചാൽ അതു കുറ്റകരമല്ലെന്നും കേരള ഹൈക്കോടതി വിധിച്ചു.ജസ്റ്റിസ് വി ആർ വിജയരാഘവനാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.ഏതുതരത്തിലുള്ള അശ്ലീല വീഡിയോകൾ കാണുന്നതും പൂർണ്ണമായും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് 2013 ൽ കമലേഷ് വാസ്വാനി എന്ന അഭിഭാഷക സുപ്രീംകോടതിയിൽ പൊതുതാപര്യ ഹര്ജി നൽകിയെങ്കിലും പ്രായപൂർത്തിയായ പൗരന്മാർ അവരുടെ വീടിന്റെയോ, റൂമിൻെറയോ നാല് ചുമരുകൾക്കുള്ളിൽ ഇരുന്ന് ലൈംഗിക വീഡിയോകൾ കാണുന്നത് നിരോധിക്കാനാവില്ലെന്നാണ് അന്നത്തെ ചീഫ് ജസ്റ്റിസ് എച് എൽ ദത്തും വ്യക്തമാക്കിയത്.അത്തരത്തിൽ അശ്ലീല വീഡിയോകൾ സ്വകര്യമായി കാണുന്നത് നിരോധിച്ചാൽ അത് മൗലികാവകാശമായ ആർട്ടിക്കിൾ 21 ന്റെ ലംഘനമാകുമെന്നും ജസ്റ്റിസ് എച്ച് എൽ ദത്ത് നിരീക്ഷിച്ചു.

Back to top button
error: