Lead NewsNEWSSports

ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ് വിരമിച്ചു

മൊഹാലി: ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് വെറ്ററന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്‌ വ്യക്തമാക്കി. പ്രൊഫഷണല്‍ ക്രിക്കറ്റില്‍ 23 വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് 41-കാരനായ ഹര്‍ഭജന്‍ ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ചത്. പഞ്ചാബിലെ ജലന്ധറില്‍ നിന്നുള്ള താരം 103 ടെസ്റ്റുകളും 236 ഏകദിനങ്ങളും 28 ട്വന്റി-20 മത്സരങ്ങളും കളിച്ചു.

1998-ല്‍ ഷാര്‍ജയില്‍ നടന്ന ന്യൂസീലന്‍ഡിനെതിരായ ഏകദിനത്തിലാണ് ഭാജി എന്നു വിളിപ്പേരുള്ള ഹര്‍ഭജന്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ അരങ്ങേറിത്. 2016-ല്‍ ധാക്കയില്‍ നടന്ന യു.എ.ഇയ്‌ക്കെതിരായ ട്വന്റി-20യിലാണ് രാജ്യത്തിനായി അവസാനമായി കളിച്ചത്. രാജ്യാന്തര ക്രിക്കറ്റില്‍ സജീവമല്ലാതിരുന്നപ്പോഴും ഹര്‍ഭജന്‍ ഐപിഎല്ലില്‍ തിളങ്ങിനിന്നു. 163 മത്സരങ്ങളില്‍ നിന്ന് 150 വിക്കറ്റുകള്‍ ഐപിഎല്ലില്‍ വീഴ്ത്തി. 2008 മുതല്‍ മുംബൈ ഇന്ത്യന്‍സില്‍ കളിക്കുന്ന താരത്തിന്റെ പ്രകടനം ടീമിന്റെ കിരീടനേട്ടത്തില്‍ നിര്‍ണായകമായി.

2013-ല്‍ മുംബൈ ആദ്യ ഐപിഎല്‍ കിരീടം നേടിയപ്പോള്‍ 23 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 2015-ല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ 24 പന്തില്‍ 64 റണ്‍സ് അടിച്ചു. പത്തു വര്‍ഷത്തോളം മുംബൈയില്‍ കളിച്ച താരം പിന്നീട് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തട്ടകത്തിലെത്തി. 2018-ല്‍ ചെന്നൈയ്ക്കായി 13 മത്സരങ്ങള്‍ കളിച്ചു. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെത്തിയ താരം മൂന്നു മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്.

Back to top button
error: