CrimeNEWS

റിമാന്‍ഡ് പ്രതി മരിച്ചു; കസ്റ്റഡിയിലെടുക്കുമ്പോള്‍ പരുക്കേറ്റിരുന്നു, കളിച്ചപ്പോള്‍ വീണതാണെന്നു പറഞ്ഞെന്ന് പൊലീസ്

തിരുവനന്തപുരം: ചികില്‍സയിലിരിക്കെ റിമാന്‍ഡ് പ്രതി മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന ഞാണ്ടൂര്‍കോണത്ത് താമസിക്കുന്ന അജിത് (37) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.40നാണ് മരണം.

യുവാവിനെ സംഘം ചേര്‍ന്ന് ആക്രമിച്ച കേസില്‍ അഞ്ചാം പ്രതിയാണ് അജിത്ത്. ഈ കേസില്‍ ഞായറാഴചയാണ് അജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ ശരീരത്തില്‍ ക്ഷതം ഉണ്ടായിരുന്നു എന്ന് പോലീസ് പറയുന്നു. കളിച്ചപ്പോള്‍ വീണതാണ് എന്നാണ് പറഞ്ഞതെന്നും ഇക്കാര്യം കസ്റ്റഡി റിപ്പോര്‍ട്ടില്‍ ഉണ്ടെന്നും പൊലീസ് പറയുന്നുണ്ട്

ശനിയാഴ്ച ആണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ഞായറാഴച അജിത്ത് ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് ജയിലിലേക്ക് മാറ്റി. അവിടെ വച്ച് അജിത്തിന് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായെന്നും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും പൊലീസ് പറയുന്നു. അതേസമയം പൊലീസ് മര്‍ദനമാണ് മരണകാരണമെന്ന് പരാതി ഉയരുന്നുണ്ട്. പോസ്റ്റുമോര്‍ട്ടം അടക്കമുള്ള നടപടികള്‍ക്ക് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ

Back to top button
error: