NEWS

ആകാശ പ്രതിഷേധം: അപ്രതീക്ഷിതം ആസൂത്രിതം

കണ്ണൂർ :കനത്ത സുരക്ഷക്കിടയിലും മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിലുണ്ടായ പ്രതിഷേധം അപ്രതീക്ഷിതവും ആസൂത്രിതവും.

യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ ആസൂത്രിത നീക്കത്തിനൊടുവിലായിരുന്നു പ്രതിഷേധം.യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ല സെക്രട്ടറി ആര്‍.കെ. നവീന്‍ കുമാര്‍, മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്‍റ് ഫര്‍സിന്‍ മജീദ്, മട്ടന്നൂര്‍ മണ്ഡലം സെക്രട്ടറി കെ. സുനിത് എന്നിവര്‍ അവസാന നിമിഷമാണ് അധിക തുക കൊടുത്ത് കൗണ്ടറില്‍നിന്ന് ടിക്കറ്റെടുത്ത് വിമാനത്തില്‍ കയറിയത്.

72 പേരുള്ള 6 -ഇ 7407 നമ്ബര്‍ ഇന്‍ഡിഗോ വിമാനത്തില്‍ 3.50നാണ് മുഖ്യമന്ത്രിയും എട്ടംഗ കമാന്‍ഡോകളും കയറിയത്.മുഖ്യമന്ത്രിക്ക് പിന്നാലെ പ്രതിഷേധക്കാരായ മൂന്നംഗസംഘവും വിമാനത്തില്‍ കയറാനെത്തി.ഇതിലൊരാള്‍ കറുത്ത ടീ ഷര്‍ട്ടാണ് ധരിച്ചിരുന്നത്. ഇവരെ സംശയാസ്പദ സാഹചര്യത്തില്‍ വിമാനത്താവളത്തില്‍ കണ്ടപ്പോള്‍ പൊലീസ് ചോദ്യംചെയ്തിരുന്നു. എന്നാല്‍, ആര്‍.സി.സിയില്‍ രോഗിയെ കാണാന്‍ പോകുന്നു എന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്.

എല്ലാ യാത്രക്കാരും കയറിയശേഷമാണ് അവര്‍ കയറിയതും.3.50ന് പുറപ്പെട്ട വിമാനം അഞ്ചുമണിയോടെയാണ് തിരുവനന്തപുരത്ത് എത്തിയത്.സീറ്റ് ബെല്‍റ്റ് ഊരാമെന്ന നിര്‍ദേശം വരുന്നതിനുമുമ്ബ് ഇവര്‍ എഴുന്നേറ്റു. ഇങ്ങനെ ചെയ്യരുതെന്ന് ക്യാബിന്‍ ക്രൂ അംഗങ്ങള്‍ കര്‍ശനമായി പറഞ്ഞപ്പോൾ അവരോടും പ്രകോപനപരമായാണ് ഇവർ സംസാരിച്ചത്.പിന്നീട് അവര്‍ മുദ്രാവാക്യം വിളിച്ച്‌ മുഖ്യമന്ത്രി ഇരിക്കുന്നതിന്റെ പിറകുവശത്തേക്ക് നീങ്ങുകയായിരുന്നു.

‘വിമാനം ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ബഹളമുണ്ടായതോടെ എല്ലാവരും പരിഭ്രാന്തരായി.എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാരും ആദ്യം അവരെ സംസാരിച്ച്‌ പിന്തിരിപ്പിക്കാനാണ് ശ്രമിച്ചത്. ‘സ്ഥലകാലബോധമില്ലേ, പ്രതിഷേധിക്കാനുള്ള ഇടം ഇതാണോ’ എന്നൊക്കെ ജയരാജന്‍ അവരോട് ചോദിക്കുന്നത് കേട്ടു. വേറെയും യാത്രക്കാരുള്ളത് ഓര്‍ക്കണം, പുറത്ത് പ്രതിഷേധിക്കാന്‍ ഇടമുണ്ടല്ലോ എന്നൊക്കെ പരമാവധി പറഞ്ഞു. ഇതൊന്നും വകവയ്ക്കാതെ കൂടുതല്‍ ആക്രോശത്തോടെ പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിക്കുനേരെ പാഞ്ഞടുത്തപ്പോഴാണ് ഇ പി അടക്കമുള്ളവര്‍ ചേര്‍ന്ന് തടഞ്ഞത്’–-അതേ വിമാനത്തിലെ യാത്രക്കാരിയായ വനിതാ വികസന കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടറായ വി സി ബിന്ദു പറഞ്ഞു.വയനാട്ടിലെ ഔദ്യോഗിക പരിപാടി കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്നു ബിന്ദു.

 

 

 

ഗര്‍ഭിണികളും കൊച്ചുകുഞ്ഞുങ്ങളും പ്രായമായവരുമുള്‍പ്പെടെയുള്ള യാത്രക്കാരെ പരിഭ്രാന്തരാക്കിക്കൊണ്ടായിരുന്നു വിമാനയാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ ആക്രമിക്കാനൊരുങ്ങിയത്.അഞ്ച് ലക്ഷം രൂപ വരെ പിഴയും ഒരു വർഷം കഠിനതടവും ലഭിക്കാവുന്ന കുറ്റമാണിത്.ഇതിനെതിരെ കേസ് നടത്താനാണ് കോൺഗ്രസ് തീരുമാനം.

Back to top button
error: