KeralaNEWS

‘പിടികിട്ടാപ്പുള്ളിയെ’ ഒടുവില്‍ പൊക്കി; എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയെ റിമാന്‍ഡ് ചെയ്തു

കൊച്ചി: പിടികിട്ടാപ്പുള്ളിയായി ഹൈക്കോടതില്‍ റിപ്പോര്‍ട്ടു നല്‍കിയ എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയെ ഒടുവില്‍ അറസ്റ്റ് ചെയത് പോലീസ്. വിവിധ കേസുകളില്‍ പ്രതിയായ ആര്‍ഷോയെ എറണാകുളം സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന കോടതിയില്‍ ഹാജരാക്കിയ ആര്‍ഷോയെ റിമാന്‍ഡ് ചെയ്തു.

സമര കേസുകളിലും നിരവധി സംഘര്‍ഷങ്ങളിലും പ്രതിയായ ആര്‍ഷോ കൊച്ചി പൊലീസ് ഹൈക്കോടതിയെ അറിയിച്ച പ്രകാരം പിടികിട്ടാപ്പുള്ളിയാണ്. ആര്‍ഷോയെ പിടികൂടാത്തതില്‍ ഹൈക്കോടതി കൊച്ചി പൊലീസിനോട് വിശദീകരണം തേടിയിരുന്നു.

വധശ്രമവുമായി ബന്ധപ്പെട്ട കേസില്‍ മൂന്ന് മാസം മുമ്പ് അര്‍ഷോയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം 12 കേസുകളില്‍ പങ്കാളിയായതോടെ ജാമ്യവ്യസ്ഥ വ്യവസ്ഥകള്‍ ലംഘിച്ചതു കണക്കിലെടുത്ത് ജസ്റ്റിസ് സുനില്‍ തോമസാണ് ജാമ്യം റദ്ദാക്കിയത്. ഉടന്‍ അറസ്റ്റ് ചെയ്യാനും നിര്‍ദേശിച്ചിട്ടുരുന്നുവെങ്കിലും പോലീസ് അറസ്റ്റു ചെയ്തിരുന്നില്ല. അര്‍ഷോ ഒളിവിലായിരുന്നു എന്നായിരുന്നു പോലീസിന്റെ വാദം. എന്നാല്‍ ഇതിനിടെ മലപ്പുറത്ത് നടന്ന് എസ്എഫ്‌ഐ സമ്മേളനത്തില്‍ അര്‍ഷോ പങ്കെടുത്ത് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഒളിവിലുള്ള പ്രതി ഭരിക്കുന്ന പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ പോലീസിന് എതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി ഷാജഹാന്‍ എറണാകുളം നോര്‍ത്ത് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെയാണ് എറണാകുളം സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം അര്‍ഷോയെ അറസ്റ്റ് ചെയ്തത്.

2018-ല്‍ നിസാമുദ്ദീന്‍ എന്ന വിദ്യാര്‍ഥിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസ് ആര്‍ഷോയ്ക്ക് എതിരേ എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ നിലവിലുണ്ട്.എഐഎസ്എഫ് വനിതാ നേതാവായ നിമിഷയെ എം ജി സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവത്തിലും ആര്‍ഷോ പ്രതിയാണ്. ജാതിപേര് വിളിച്ച് ആക്ഷേപിച്ചു എന്ന പരാതിയാണ് ആര്‍ഷോക്കെതിരെ അന്ന് ഉയര്‍ന്നത്.

എറണാകുളം ലോ കോളേജില്‍ റാഗിംഗ് പരാതിയിലും ആര്‍ഷോ പ്രതിയാണ്. ഇത്തവണ 25 വയസ് പ്രായപരിധി കര്‍ശനമാക്കിയതോടെ എസ്എഫ്‌ഐ നേതൃത്വത്തില്‍ നിന്നും വലിയ നിര ഒഴിവായതിനെ തുടര്‍ന്നാണ് സെക്രട്ടറി സ്ഥാനത്തെക്ക് ആര്‍ഷോയെ പരിഗണിച്ചത്.

Back to top button
error: