BusinessTRENDING

കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ അറ്റാദായം 65 ശതമാനം വര്‍ധിച്ച് 2,767 കോടി രൂപയായി

ന്യൂഡല്‍ഹി: 2022 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ അറ്റാദായം 65 ശതമാനം വര്‍ധിച്ച് 2,767.40 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ ബാങ്ക് 1,682.37 കോടി രൂപ അറ്റാദായം നേടിയിരുന്നു. 2022 ജനുവരി-മാര്‍ച്ച് പാദത്തില്‍ ബാങ്കിന്റെ മൊത്ത വരുമാനം 8,892.26 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 7,953.12 കോടി രൂപയായിരുന്നു.

2021-22 സാമ്പത്തിക വര്‍ഷത്തില്‍ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ അറ്റാദായം 23.1 ശതമാനം വര്‍ധിച്ച് 8,572.69 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 6,964.84 കോടി രൂപയായിരുന്നു. മൊത്തവരുമാനം 2021 ലെ 31,846.79 കോടി രൂപയില്‍ നിന്ന് 2022 ല്‍ 33,393.17 കോടി രൂപയായി വളര്‍ന്നു. ആസ്തി നിലവാരത്തിന്റെ കാര്യത്തില്‍, മൊത്ത നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) 2021 മാര്‍ച്ചിലെ 3.25 ശതമാനത്തില്‍ നിന്ന് 2022 മാര്‍ച്ചില്‍ 2.34 ശതമാനമായി കുറഞ്ഞു.

മൂല്യത്തിന്റെ അടിസ്ഥാനത്തില്‍, മൊത്ത നിഷ്‌ക്രിയ ആസ്തി മുന്‍ വര്‍ഷത്തെ 7,425.51 കോടിയില്‍ നിന്ന് 2022 ല്‍ 6,469.74 കോടി രൂപയായി. അതുപോലെ, അറ്റ നിഷ്‌ക്രിയ ആസ്തിയും 1.21 ശതമാനത്തില്‍ നിന്ന് 0.64 ശതമാനമായി കുറഞ്ഞു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ കണ്‍സോളിഡേറ്റഡ് അറ്റാദായം 50.3 ശതമാനം വര്‍ധിച്ച് 3,891.82 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 2,589.32 കോടി രൂപയായിരുന്നു. കണ്‍സോളിഡേറ്റഡ് മൊത്ത വരുമാനം മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 16,794.19 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 15,725.03 കോടി രൂപയായിരുന്നു.

Back to top button
error: