NEWS

പത്താം ക്ലാസ്സുകാരൻ കത്തിയെടുത്തു;പൊലീസുകാരി ഓടി കാർഷെഡിൽ ഒളിച്ചു

ഏറ്റുമാനൂർ: ഓൺലൈനിൽ കൂടി പരിചയപ്പെട്ട യുവതിയുടെ വീട്ടിൽ പോകുന്നതുമായി ബന്ധപ്പെട്ട് അച്ഛനുമായി വഴക്കിട്ട വിദ്യാർഥിയെ അനുനയിപ്പിക്കാൻ ചെന്ന വനിതാ പൊലീസ് ഓഫിസർക്കു നേരെ പത്താം ക്ലാസുകാരനായ വിദ്യാർഥി കത്തി വീശി.ഭയന്ന പൊലീസുകാരി ഓടി അയൽപക്കത്തെ കാർഷെഡിൽ ഒളിച്ചു.
ഓൺലൈൻ വഴി പരിചയപ്പെട്ട കൂട്ടുകാരിയുടെ വീട്ടിൽ പോകണമെന്ന വാശിയിലായിരുന്നു പത്താം ക്ലാസുകാരനെന്നു സിവിൽ പൊലീസ് ഓഫിസർ നിഷ ജോഷി പറഞ്ഞു. കൂട്ടുകാരിയുടെ വീട്ടിൽ പോകാൻ വണ്ടിക്കൂലി ചോദിച്ചാണു വീട്ടിൽ പ്രശ്‌നമുണ്ടാക്കിയത്.രക്ഷിതാക്കൾ വിളിച്ചറിയിച്ചപ്പോൾ അനുനയിപ്പിക്കാനാണ് ചെന്നത്.
വീട്ടിൽ ചെന്നപ്പോൾ തനിക്കു നേരെ വെട്ടുകത്തിയുമായി പാഞ്ഞടുത്തുവെന്നു നിഷ പറഞ്ഞു. ഒഴിഞ്ഞുമാറിയതിനാൽ വെട്ടേറ്റില്ല. പിന്നീട് അടുത്ത വീട്ടിലെ കാർഷെഡിൽ കയറി ഒളിക്കുകയായിരുന്നു.കൂടുതൽ പോലീസെത്തിയാണ് പയ്യനെ കീഴടക്കിയത്.പിന്നീട് കൂട്ടിക്കൊണ്ടു പോയി കൗൺസിലിംഗിന് വിധേയനാക്കുകയായിരുന്നു.

Back to top button
error: