NEWS

സഹപ്രവർത്തകയെ വേശ്യയാക്കി  ഫോട്ടോയും മൊബൈല്‍ നമ്ബറും സഹിതം പോസ്റ്ററുകള്‍ പതിച്ചു;മംഗലൂരുവിൽ മൂന്ന് കോളേജ് അധ്യാപകൻ അറസ്റ്റിൽ 

മംഗളൂരു:  കോളേജ് അധ്യാപികയെ വേശ്യയെന്ന് മുദ്രകുത്തി ഫോട്ടോയും മൊബൈല്‍ നമ്ബറും സഹിതമുള്ള പോസ്റ്ററുകള്‍ ബസ് സ്റ്റാന്റുകളിലും പൊതുടോയ്ലറ്റുകളിലും പതിപ്പിച്ച സംഭവത്തിൽ സഹപ്രവർത്തകരായ മൂന്ന് കോളേജ് അധ്യാപകരെ പോലീസ് അറസ്റ്റ് ചെയ്തു.അധ്യാപകരായ ബെല്‍ത്തങ്ങാടി സ്വദേശി പ്രകാശ് ഷേണായി (44), സിദ്ധക്കാട്ടെ പ്രദീപ് പൂജാരി (36), ഉഡുപ്പി സ്വദേശി താരാനാഥ് ഷെട്ടി (32) എന്നിവരാണ് അറസ്റ്റിലായത്.
കോളേജിലെ നിയമനങ്ങളെച്ചൊല്ലിയുള്ള തർക്കമാണ് പ്രതികളുടെ ഈ പ്രവർത്തികൾക്ക് പിന്നിൽ.അധ്യാപിക വേശ്യയാണെന്നാരോപിച്ച്‌ പ്രതികള്‍ മംഗളൂരു സര്‍വ്വകലാശാലയുടെ കീഴിലുള്ള എല്ലാ കോളേജുകള്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും അധ്യാപകര്‍ക്കും ആക്ഷേപകരവും അധിക്ഷേപകരവുമായ ഉള്ളടക്കമുള്ള കത്തുകള്‍ അയച്ചു. പിന്നീട്, പ്രതികള്‍ അധ്യാപികയുടെ ഫോട്ടോയും ബന്ധപ്പെടാനുള്ള വിവരങ്ങളും അടങ്ങുന്ന പോസ്റ്റര്‍ സുള്ള്യ, സംപാജെ, സുബ്രഹ്‌മണ്യ, ചിക്കമംഗളൂരു, മുഡിഗെരെ, മടിക്കേരി, മൈസൂരു, ബാലെഹോന്നൂര്‍, ശിവമോഗ തുടങ്ങി നിരവധി സ്ഥലങ്ങളിലെ ബസ് സ്റ്റാന്റുകളിലും പൊതു ടോയ്‌ലറ്റുകളിലും പതിപ്പിച്ചു. ഇതോടെ അധ്യാപികയ്ക്ക് ആവര്‍ത്തിച്ചുള്ള കോളുകളും സന്ദേശങ്ങളും അധിക്ഷേപകരമായ കമന്റുകളുള്ള ഇമെയിലുകളും ലഭിച്ചു.ഇതോടെയാണ് അധ്യാപിക പോലീസിൽ പരാതി നൽകിയത്.

Back to top button
error: