NEWS

35000 റിയാല്‍ ശമ്ബള കുടിശ്ശിക കൊടുക്കാനുണ്ട്; ഇന്ത്യൻ തൊഴിലാളിയെ തേടി സൗദി പൗരന്‍ എംബസിയിൽ

റിയാദ്: 35000 റിയാല്‍ ശമ്ബള കുടിശ്ശിക കൊടുത്തു തീര്‍ക്കാനുളളതിനാല്‍ ഇന്ത്യന്‍ പൗരനായ തൊഴിലാളിയുമായി ബന്ധപ്പെടാനുളള മാര്‍​ഗ്ഗമന്വേഷിച്ച്‌ സൗദി പൗരന്‍ എംബസിയില്‍.ബിശയില്‍ ജോലി ചെയ്തിരുന്ന മുഹമ്മദ് യൂനുസ് എന്ന കശ്മീരി യുവാവിനാണ് ശമ്ബളം നല്‍കാനുളളതെന്ന് സ്പോണ്‍സര്‍ എംബസിയെ അറിയിച്ചു. ശമ്ബള കുടിശ്ശികയും ആനുകൂല്യവുമടക്കം 35000 റിയാല്‍ അദ്ദേഹത്തിന് നല്‍കാനുണ്ട്.
സഹപ്രവര്‍ത്തകര്‍ വഴി അന്വേഷിച്ചിട്ട് ഇയാളുമായി ബന്ധപ്പെടാന്‍ സാധിക്കാതെ വന്നപ്പോഴാണ് സ്പോൺസർ എംബസിയെ സമീപിച്ചത്.സ്പോണ്‍സറുടെ കൈവശം യൂനുസിന്റെ ഇഖാമയുടെയോ പാസ്‌പോര്‍ട്ടിന്റെയോ നമ്ബറുകളൊന്നും ഉണ്ടായിരുന്നില്ല. 2010ല്‍ ഇന്‍ജാസ് വഴി സ്‌പോണ്‍സര്‍ യൂനുസിന്റെ ഭാര്യക്ക് പണമയച്ചതിന്റെ സ്ലിപ് മാത്രമാണ് കയ്യിലുണ്ടായിരുന്നത്. തൊഴിലാളി നാട്ടില്‍ പോയി തിരിച്ചുവരാത്തതിനാലാണ് സ്പോണ്‍സര്‍ ഇന്ത്യന്‍ എംബസിയെ സമീപിച്ചത്.
2019ലാണ് മുഹമ്മദ് യൂനുസ് റീ എന്‍ട്രിയില്‍ നാട്ടില്‍ പോയത്. പിന്നീട് കൊവിഡ് വ്യാപനം ശക്തമായതോടെ, ഇന്ത്യയില്‍ നിന്നുളള വിമാനസര്‍വീസുകള്‍ നിലച്ചതും യൂനുസിന്റെ മടക്ക യാത്ര പ്രതിസന്ധിയിലാക്കുകയായിരുന്നു.

Back to top button
error: