ഇടുക്കി കരിമണ്ണൂരിൽ അഞ്ചു വയസുകാരിയെ എടുത്തെറിഞ്ഞു. കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ച വീട്ടുജോലിക്കാരിക്കെതിരെ പോലീസ് കേസെടുത്തു. മൂലമറ്റം സ്വദേശി തങ്കമ്മയ്ക്ക് (60) എതിരേയാണ് കേസെടുത്തത്.
കരിമണ്ണൂരിലെ ഒരു വീട്ടിൽ ജോലിക്ക് നിന്നിരുന്ന തങ്കമ്മ പെൺകുട്ടിയെ എടുത്ത് എറിയുന്ന സിസിടിവി ദൃശ്യങ്ങൾ വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടു. തുടർന്ന് ദൃശ്യങ്ങൾ സഹിതം കുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു.
കുഞ്ഞിനെ ഇതിന് മുന്‍പും ഉപദ്രവിച്ചിട്ടുണ്ടോയെന്ന് കുടുംബം അന്വേഷിച്ചു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.