അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 59 പേർക്ക് പരിക്കേറ്റതായി ആശുപത്രി അധികൃതർ അറിയിച്ചു. പരിക്കേറ്റവരിൽ 30 പേരെ കൂടുതൽ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്ഫോടനത്തെത്തുടർന്ന് മാർക്കറ്റ് അടച്ചു. മാസങ്ങൾക്കുശേഷം അഫ്ഗാൻ തലസ്ഥാനത്ത് ആദ്യമായാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
നഗരത്തിലെ മണി എക്സ്ചേഞ്ച് ഹബ്ബിൽ ഞായറാഴ്ച സ്ഫോടനം നടന്നത്. പണം കൈമാറ്റം ചെയ്യാനെത്തിയവരെ കൊള്ളയടിക്കാൻ ലക്ഷ്യമിട്ടയാൾ എറിഞ്ഞ കൈബോംബാണ് സ്ഫോടനത്തിന് കാരണമായതെന്ന് കാബൂൾ പോലീസ് വക്താവ് പറഞ്ഞു.