KeralaNEWS

മാരത്തൺ ചോദ്യം ചെയ്യൽ, ഇന്നലെയും ഇന്നുമായി ദിലീപിനെ ചോദ്യം ചെയ്തത് പതിനാറര മണിക്കൂർ

ലുവ: ദിലീപിനെ ഇന്നലെ ഏഴുമണിക്കൂറും ഇന്ന് ഒമ്പതര മണിക്കൂറും നീണ്ട ക്രൈംബ്രാഞ്ചിൻ്റെ മാരത്തൺ ചോദ്യം ചെയ്യൽ അവസാനിച്ചു. നടിയെ ആക്രമിച്ച കേസിലാണ് ക്രൈംബ്രാഞ്ച് അനന്തമായമായ ഈ ചോദ്യം ചെയ്യൽ തുടരുന്നത്. ഇന്ന് സംവിധായകൻ പി. ബാലചന്ദ്രകുമാറിനൊപ്പം ഇരുത്തിയാണ്  ദിലീപിനെ  ചോദ്യം ചെയ്തത്.

നടിയെ ഉപദ്രവിച്ച ദൃശ്യങ്ങൾ ദിലീപ് കണ്ടെന്നും സാക്ഷികളെ സ്വാധീനിച്ചെന്നും ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലാണ് കേസ് തുടരന്വേഷണത്തിലേക്ക് എത്തിച്ചത്.
അന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെയും ബന്ധുക്കളുടെയും ഏഴ് ഫോണുകൾ അന്വേഷണ സംഘം പരിശോധിച്ചിരുന്നു.
ഇതിൽനിന്ന് നിർണായക തെളിവുകൾ ലഭിച്ചു.
സിനിമാ മേഖലയിൽനിന്നുള്ളവരുടേത് ഉൾപ്പെട്ട വാട്സാപ്പ് ചാറ്റുകളും വോയ്സ് ക്ലിപ്പുകളും ഈ ഫോണുകളിൽനിന്ന് നശിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അതിൽ ഭൂരിഭാഗവും ഫൊറൻസിക് വിദഗ്ദ്ധരുടെ സഹായത്താൽ തിരികെയെടുക്കുകയും ചെയ്തിരുന്നു.

ക്രൈംബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ. ദിലീപ് ചോദ്യം ചെയ്യലിന് ശേഷം ആലുവ പൊലീസ് ക്ലബിൽ നിന്ന് വീട്ടിലേയ്ക്കു തിരിച്ചുപോയി. ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ എഴുതിയെടുക്കലും വായിച്ചു കേൾക്കലും ഉൾപ്പെടെയാണ് ചോദ്യം ചെയ്യൽ ഒമ്പതര മണിക്കൂർ നീണ്ടത്.

ഹോട്ടൽ ഉടമ ശരത്തിനെയും അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്തു. നടിയെ ആക്രമിച്ചു പകർത്തിയ  ദൃശ്യങ്ങൾ  തന്‍റെ കൈവശമില്ലെന്ന് ദിലീപ്  ആവർത്തിക്കുന്നുണ്ടെങ്കിലും ഇത് അന്വേഷണ സംഘം വിശ്വസിക്കുന്നില്ല. ദൃശ്യത്തിന്റെ വിശദാംശങ്ങൾ തേടിയാണ് ചോദ്യം ചെയ്യൽ.   തുടർച്ചയായ രണ്ടാം ദിവസമാണ് ഇന്ന് ദിലീപിനെ ചോദ്യം ചെയ്തത്. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം 2018 നവംബർ 15ന് ആലുവയിലെ വീട്ടിൽ വെച്ച് ദിലീപിനൊപ്പം കണ്ടെന്നാണ് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി. ഒരു വിഐപിയാണ് ദൃശ്യങ്ങൾ ദിലീപിന് വീട്ടിലെത്തിച്ച് നൽകിയതെന്നും ബാലചന്ദ്രകുമാറിന്റെ മൊഴിയിലുണ്ട്. ഈ വിഐപി ശരത്താണ് എന്ന നിഗമനത്തിലാണ് പൊലീസ്.

കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലാണ് ശരത്തിനെ ചോദ്യം ചെയ്തത്. എന്നാൽ വധ ഗൂഢാലോചന കേസിലാണ് ശരത്തിനെ ചോദ്യം ചെയ്യുന്നതെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഈ കേസിൽ ആറാം പ്രതിയാണ് ശരത്ത്. നടിയെ ആക്രമിച്ച കേസിലെ 20 സാക്ഷികൾ കൂറ് മാറിയതിനെക്കുറിച്ചും ദിലീപിനോട് ചോദിച്ചിരുന്നു.
സായ് ശങ്കറിനെ ഉപയോഗിച്ച് ദിലീപ്  ഫോണിൽ നിന്ന് മായ്ച്ച വിവരങ്ങളിൽ ചിലത് ഫോറൻസിക് പരിശോധനയിലാണ് ഇന്നുണ്ടായത്.

Back to top button
error: