KeralaNEWS

പ്രസവത്തെ തുടർന്ന് യുവതി മരിച്ചു; ആശുപത്രി ജീവനക്കാരുടെ അനാസ്ഥയെന്ന് ആരോപണം

കൊല്ലം വിക്ടോറിയ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചത് അധികൃതരുടെ അനാസ്ഥമൂലമെന്ന് ആക്ഷേപം.ഓച്ചിറ ആയിരം തെങ്ങ് സ്വദേശി ചിക്കുവിനോദാണ്(28) അധികൃതരുടെ അനാസ്ഥയുടെ ഇരയായി അകാലത്തിൽ വിടപറഞ്ഞത്.
പ്രസവത്തിനായി കഴിഞ്ഞ 10 ദിവസമായി ചിക്കു വിക്ടോറിയയിൽ അഡ്മിറ്റായിരുന്നു. എന്നാൽ ഇന്നലെ രാത്രിയോടെ പ്രസവശേഷം നാല് മണിക്കൂറിൽ അധികമാണ് രക്തം വാർന്ന് ചിക്കു വിക്ടോറിയയിൽ തുടർന്നത്. മറ്റേതെങ്കിലും ആശുപത്രിയിലേക്ക് വിദഗ്ദ ചികിത്സയ്ക്കായി മാറ്റാമെന്ന് ചിക്കുവിൻ്റെ ബന്ധുക്കൾ അറിയിച്ചെങ്കിലും ആശുപത്രി അധികൃതർ അനുവദിച്ചില്ലെന്നാണ് പരാതി.എന്നാൽ 4 മണിക്കൂറുകൾക്ക് ശേഷം മറ്റേതെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു.അപ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നു.
ചിക്കുവിൻ്റെ ജീവൻ നഷ്ടപ്പെടാൻ കാരണക്കാരായവർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് നടപടിയെടുക്കാൻ ആരോഗ്യവകുപ്പ് മന്ത്രി തയ്യാറാകണം എന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

Back to top button
error: