KeralaNEWS

മുസ്ലിം ലീഗിന് മറുപടിയുമായി പിണറായി വിജയൻ

ഖഫ് ബോർഡ് വിഷയത്തിൽ മുസ്ലീംലീഗ് എന്തിനാണ് ഹൈസ്‌കൂൾ കാലത്ത് മരണപ്പെട്ട എന്റെ അച്ഛനെ പറയുന്ന സ്ഥിതി ഉണ്ടായത്, അദ്ദേഹം എന്ത് തെറ്റാണ് ലീഗിനോട് ചെയ്തത്, അദ്ദേഹം ചെത്തുകാരനായതാണോ തെറ്റ്, ആ ചെത്തുകാരന്റെ മകനായ വിജയൻ എന്നതിൽ ഞാൻ അഭിമാനിക്കുന്നു എന്നത് പലഘട്ടങ്ങളിൽ ഞാൻ പറഞ്ഞിട്ടില്ലേ..
 നിങ്ങൾ ആരെ തോണ്ടാനാണ് ഇത് പറയുന്നത്, ചെത്തുകാരന്റെ മകനാണെന്ന് കേട്ടാൽ പിണറായി വിജയൻ എന്ന എനിക്ക് വല്ലാത്തൊരു വിഷമമാകും എന്നാണോ ചിന്ത. ഓരോരുത്തരും അവരവരുടെ സാംസ്കാരത്തിന് അനുസരിച്ചാണ് കാര്യങ്ങൾ പറയുക. മുസ്ലീംലീഗ് നേതാക്കൾ ആദ്യം അമ്മയേയും പെങ്ങളേയും തിരിച്ചറിയണം. നിങ്ങളുടെ ഈ വിരട്ടൽ കൊണ്ട് കാര്യങ്ങൾ നേടി കളയാം എന്ന ധാരണ വേണ്ട.എന്റെ പേര് വിജയൻ എന്നുതന്നെയാണ്.ചെത്തുകാരൻ മുണ്ടയിൽ കോരന്റെ മകൻ വിജയൻ.അന്നും ഇന്നും ഇതു പറയുന്നതിൽ എനിക്ക് അഭിമാനം മാത്രമേ ഉള്ളു.
വഖഫ് നിയമനങ്ങള്‍ പി എസ് സിക്ക് വിട്ടതില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് കഴിഞ്ഞ ദിവസം കോഴിക്കോട് നടത്തിയ വഖഫ്  സംരക്ഷണ റാലിയിലായിരുന്നു ലീഗ് പ്രവര്‍ത്തകരുടെ മുഖ്യമന്ത്രിക്കെതിരായുള്ള  അധിക്ഷേപകരമായ മുദ്രാവാക്യം. ”ചെത്തുകാരന്‍ കോരന് സ്ത്രീധനം കിട്ടിയതല്ലീ കേരളം, ഓര്‍ത്തുകളിച്ചോ സൂക്ഷിച്ചു, സമുദായത്തിന് നേരെ വന്നാല്‍ കത്തിക്കും”-എന്നിങ്ങനെയായിരുന്നു മുദ്രാവാക്യം.

ലീഗിന്റെ പ്രതിഷേധ പരിപാടിയില്‍ മുഖ്യമന്ത്രിയുടെ മരുമകൻ മന്ത്രി മുഹമ്മദ് റിയാസിനെതിരെയും ലീഗ് നേതാവ് അബ്ദുറഹിമാന്‍ കല്ലായി അധിക്ഷേപകരമായ പരാമര്‍ശം ഉന്നയിച്ചിരുന്നു.മുസ്ലിം ലീഗില്‍ നിന്ന് സിപിഎമ്മിലേക്ക് പോകുന്നവര്‍ മതം വിട്ടാണ് പോകുന്നതെന്ന കെഎം ഷാജിയുടെ പരാമര്‍ശവും വിമര്‍ശന വിധേയമായി.

Back to top button
error: