KeralaNEWS

ശക്തൻ തമ്പുരാൻ്റെ നാട്ടിലെ ചില ശപ്പൻ തമ്പുരാൻമാർ

ഫ്ലക്സ് ബോർഡിൽ തന്റെ പടം ചെറുതും സ്ഥലം എംഎൽഎയുടെ  പടം വലുതും ആയതിനാൽ തൃശൂർ മേയർ ഇടഞ്ഞു.തേക്കിൻകാട് മൈതാനത്ത് ആനയിടഞ്ഞാൽപോലും ഇത്ര പുകിലുണ്ടാകയില്ലായിരുന്നു.അമ്മാതിരി ഇടയലായിരുന്നു അത്.പൂങ്കുന്നം സർക്കാർ സ്കൂളിലെ ചടങ്ങ് ബഹിഷ്‌കരിക്കുക മാത്രമല്ല, മാഷമ്മാരോട് കയർത്തു വിയർത്തു സ്കൂളിൻ്റെ മുതലാളി മേയറാണെന്ന് ഓർമിപ്പിക്കുക വരെ ചെയ്തു.മേലിൽ തന്നെ കാണിച്ച് അംഗീകാരം വാങ്ങാതെ ഒറ്റയൊരു ഫ്ലക്സും ഒരാളും വയ്ക്കരുതെന്ന വിലക്കും കല്പിച്ചു.മേയർക്കു മദംപൊട്ടിയ വാർത്ത കേട്ട് പാവം എംഎൽഎ വിരണ്ടോടി.വിരണ്ടോടിയ എ.എൽഎയെ തളയ്ക്കാൻ പിന്നാലെ മറ്റ് കുറച്ചു പേർ.ചടങ്ങ് ആകെ അലങ്കോലമായെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ !
തൃശൂർ പട്ടണം ഞാനിങ്ങെടുത്തു.അതുകൊണ്ട് പോലീസുകാർ എനിക്ക് സല്യൂട്ട് അടിക്കണം, മറ്റുളള ഉദ്യോഗസ്ഥർ രണ്ടാം മുണ്ട് അരയിൽ ചുറ്റി വാക്കയ്യുപൊത്തി വേണം സംസാരിക്കാൻ.തൃശ്ശൂരിലെ മേയർക്ക് ആരുടെയെങ്കിലും നെഞ്ചത്ത് എപ്പോഴും കയറി മേഞ്ഞാലെ ഉറക്കം വരികയുള്ളൂ എന്നാണ് തോന്നുന്നത്.
എരപ്പാളി വർദ്ധകനായാലും വർദ്ധകൻ എരപ്പാളിയായാലും തനിസ്വഭാവം മാറില്ല എന്ന് പണ്ട് ആരോ പറഞ്ഞിട്ടുണ്ട്.ആരായാലും അത് തൃശ്ശൂരുകാരനാവാനാണ് സാധ്യത.എന്തൊരു ദീർഘവീക്ഷണം!!

Back to top button
error: