KeralaLead NewsNEWS

പണം ലഭിക്കാത്തതില്‍ മനംനൊന്ത് ജീവനൊടുക്കിയ വിപിന്റെ സഹോദരിയുടെ വിവാഹം 29-ന്

തൃശ്ശൂര്‍: പണമില്ലാത്തതിന്റെ പേരില്‍ സഹോദരിയുടെ വിവാഹം മുടങ്ങുമെന്ന് കരുതി ജീവനൊടുക്കിയ വിപിന്റെ പെങ്ങളുടെ വിവാഹം 29ന് നടക്കും. പാറമേക്കാവ് ക്ഷേത്രത്തില്‍ 8.30-നും 9.30-നും ഇടയ്ക്കാണ് മുഹൂര്‍ത്തം. കയ്പമംഗലം സ്വദേശി ഷാര്‍ജയില്‍ എ.സി. ടെക്നീഷ്യനായ നിധിന്‍ ആണ് വരന്‍. വിവാഹശേഷം ജനുവരിയില്‍ വിദേശത്തേക്ക് മടങ്ങാനാണ് നിധിന്റെ തീരുമാനം. തൃശ്ശൂരിലെ സേവന മെഡിക്കല്‍സില്‍ കാഷ് വിഭാഗത്തിലെ ജീവനക്കാരിയാണ് വിദ്യ.

ഞായറാഴ്ചയായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. പണമിടപാട് സ്ഥാപനം അവസാനനിമിഷം വായ്പ നിഷേധിച്ചതിനാല്‍ വിവാഹം മുടങ്ങുമോ എന്ന് മനംനൊന്ത് തൃശ്ശൂര്‍ ഗാന്ധിനഗര്‍ കുണ്ടുവാറയില്‍ പച്ചാലപ്പൂട്ട് വിപിന്‍ (26) തിങ്കളാഴ്ച വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു.

Back to top button
error: