IndiaLead NewsNEWS

സേലത്ത് സിലിണ്ടർ പൊട്ടിത്തെറിച്ചു; മരണം മൂന്നായി, 12 വീടുകൾ തകർന്നു

ചെന്നൈ: പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. പത്മനാഭന്‍ എന്ന ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍, ഭാര്യ ദേവി എന്നിവരുടെ മരണമാണ് ഒടുവില്‍ സ്ഥിരീകരിച്ചത്. നേരത്തേ രാജലക്ഷ്മി(70) എന്ന സ്ത്രീയും മരിച്ചിരുന്നു. സേലം കരുങ്കല്‍പെട്ടിയിലാണ് ദാരുണമായ സംഭവം.

രാവിലെ ആറരയോടെ ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് പത്മനാഭന്റെ വീട്ടിലെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ 11 പേര്‍ സേലം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടികളടക്കം പരുക്കേറ്റവരെ ജില്ലാ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ മൂന്നുവീടുകള്‍ പൂര്‍ണമായി തകര്‍ന്നു. 12 വീടുകള്‍ക്കു കാര്യമായ കേടുപാടുകളുണ്ട്.

Back to top button
error: