
കേരളത്തിൽ ഭരണത്തുടർച്ച ഉണ്ടാകുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് – സി ഫോർ പ്രി പോൾ സർവ്വേ. സർവ്വേ പ്രകാരം എൽഡിഎഫ് 72 മുതൽ 78 സീറ്റുകൾ വരെ നേടാം. 41 ശതമാനം വോട്ടാണ് എൽഡിഎഫ് നേടുക എന്നും സർവേ പ്രവചിക്കുന്നു.
യുഡിഎഫിന് 59 മുതൽ 65 സീറ്റുകൾ വരെ സീറ്റ് ലഭിക്കുമെന്നാണ് സർവ്വേയുടെ പ്രവചനം. 39 ശതമാനം വോട്ട് നേടുമെന്നും സർവ്വേ പറയുന്നു. ബിജെപിക്ക് മൂന്ന് മുതൽ ഏഴ് സീറ്റുകൾ വരെ ലഭിക്കും എന്നാണ് ഏഷ്യാനെറ്റ് പ്രവചിക്കുന്നത്. 18 ശതമാനം വോട്ടാണ് എൻഡിഎ നേടുക എന്നും സർവ്വ ചൂണ്ടിക്കാട്ടുന്നു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് 39 ശതമാനം പേർ നിലവിലെ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണക്കുന്നു. 18 ശതമാനം പേരുടെ പിന്തുണയോടെ ഉമ്മൻചാണ്ടിയാണ് രണ്ടാംസ്ഥാനത്ത്. 7 ശതമാനത്തിന്റെ പിന്തുണയോടെ കെ കെ ശൈലജ മൂന്നാംസ്ഥാനത്ത് ഉണ്ട്. ആറ് ശതമാനത്തിന്റെ പിന്തുണയോടെ രമേശ് ചെന്നിത്തലയും കെ സുരേന്ദ്രനും നാലാം സ്ഥാനം പങ്കിടുന്നു.