NEWS

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര നാളെ തലസ്ഥാന ജില്ലയില്‍.

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളാ യാത്ര നാളെ (20-2-2021)തലസ്ഥാന ജില്ലയില്‍ പ്രവേശിക്കും. കഴിഞ്ഞ 31 ന് കാസര്‍ഗോഡ് നിന്നാരംഭിച്ച യാത്ര പതിമൂന്നു ജില്ലകളിലൂടെ ആവേശോജ്വല സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടാണ് കേരത്തിന്റെ തലസ്ഥാനനഗരിയിലേക്ക് പ്രവേശിക്കുന്നത്.
നാളെ 9.30 ന് ജില്ലാ അതിര്‍ത്തിയായ മുക്കട ജംഗ്ഷനില്‍  ജില്ലയിലെ കോണ്‍ഗ്രസ്- യു ഡി എഫ് നേതാക്കള്‍ യാത്രയെ സ്വീകരിക്കും. അവിടെ നിന്ന് വാദ്യമേളങ്ങളുടെയും, ഇരുചക്ര വാഹനറാലിയുടെയും അകമ്പടിയോടെ    രാവിലെ പത്ത് മണിക്ക് വര്‍ക്കലിയിലെത്തുന്ന  യാത്രക്ക്്  അവിടെ വച്ച് ജില്ലയിലെ ആദ്യത്തെ സ്വീകരണം നല്‍കും.  11 മണിക്ക്  ആറ്റിങ്ങലിലും ( മാമം),  12.30 ന് ചിറയന്‍കീഴിലും ( മംഗലപുരം) മാണ് യാത്രക്ക്  സ്വീകരണങ്ങള്‍  നല്‍കുന്നത്്.    ഉച്ചതിരഞ്ഞ്്  3.30 ന്    വാമനപുരത്തും ( വെഞ്ഞാറുംമൂട്്) , 4.30 ന് നെടുമങ്ങാടും, 5.30 ന് അരുവിക്കരയിലുമാണ്  സ്വീകരണം.
പിറ്റേന്ന് ഞായറാഴ്ച രാവിലെ എട്ടുമണിക്ക് പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൌസില്‍ വിവിധ സാമൂഹ്യ സാംസ്‌കാരിക  സംഘടനാ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയും ആശയവിനിമയവും നടക്കും.  9 മണിക്ക്് പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താ സമ്മളനം,    11.30  കാട്ടാക്കട, 3.30  ഉച്ചക്കട,  4.30 നെയ്യാറ്റിന്‍കര, 5.30 ന് പാറശാലയില്‍ സമാപനം. 22 ന് പരിപാടികളില്ല.

23ന് ശംഖുംമുഖത്തു ഐക്യ ജനാധിപത്യ മുന്നണി നേതൃനിരയുടെ സാന്നിധ്യത്തില്‍  വൈകീട്ട് 3.30 ന് രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യുന്ന റാലിയോടെ  ഐശ്വര്യ കേരളാ യാത്രക്ക് തിരശീല വീഴും.

Back to top button
error: