NEWS

വിജയരാഘവന്‍ സംസാരിക്കുന്നത്  ആര്‍ എസ് എസിന്റെ ഭാഷയില്‍: രമേശ്  ചെന്നിത്തല

 
കൊല്ലം:   സി പി എം സംസ്ഥാന സെക്രട്ടറി വിജയരാഘവന്‍  ഉപയോഗിക്കുന്നത് ആര്‍ എസ് എസിന്റെ  ഭാഷയാണെന്ന്   പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല .  ഇന്ത്യയിലും കേരളത്തിലും  ഉണ്ടായിക്കൊണ്ടിരിക്കുന്ന ബി ജെപി- സി പിഎം  അന്തര്‍ധാര പ്രസ്ഥാവനയിലൂടെ മറ നീക്കീ  പുറത്ത് വന്നിരിക്കുയാണ്.   സി പിഎം  നേതൃത്വം  നേരത്തെ തന്നെ ബി ജെ പിയുമായി  ബന്ധം കാത്ത് സൂക്ഷിക്കുന്നവരായിരുന്നു. മുന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി   പ്രകാശ് കാരാട്ട്   ബി ജെ പി ഫാസിസ്റ്റ് പാര്‍ട്ടിയല്ലന്ന്  പറഞ്ഞതും ഈ ബന്ധം കൊണ്ട് തന്നെയായിരുന്നു. സി പിഎം എക്കാലവും   ന്യുനപക്ഷ വിഭാഗങ്ങള്‍ക്കെതിരായിരുന്നു. ഇപ്പോള്‍  രാവിലെ  കെ  സുരേന്ദ്രന്‍ പറയുന്നതാണ്  ഉച്ചക്ക്  വിജയരാഘവന്‍ പറയുന്നത്.

പി എസ് എസി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ   ജനവികാരത്തിന് മുന്നില്‍ മുട്ടുമടക്കേണ്ടിവന്നിട്ടും   നിലപാട് മാറ്റാതെ മുഖ്യമന്ത്രി പിടിവാശി തുടരുകയാണ്.   പിന്‍വാതിലിലൂടെ  സര്‍ക്കാര്‍  ജോലിയില്‍ പ്രവേശിച്ചവരോടുള്ള  അദ്ദേഹത്തിന്റെ വിധേയത്വം അവസാനിച്ചിട്ടില്ല. സംവരണതത്വങ്ങള്‍  അട്ടിമറിച്ചാണ് പിന്‍വാതില്‍  നിയമനങ്ങള്‍  സംസ്ഥാനത്ത് നിര്‍ബാധം അരങ്ങേറുന്നതെന്നും ചെന്നിത്തല പറഞ്ഞു.

Back to top button
error: