Lead NewsNEWSVIDEO

കൂട്ടുകാരെ വിളിച്ചുവരുത്തി ജന്മദിനാഘോഷം… പിന്നാലെ മരണവും

രട് മണ്ടാത്തറ റോഡില്‍ നെടുംപറമ്പില്‍ ജോസഫിന്റെ മകള്‍ നേഹിസ്യ എന്നവിദ്യാര്‍ഥിനിയാണ് കഴിഞ്ഞ ദിവസം ഞാന്‍ പോകുന്നുവെന്ന് ആത്മഹത്യക്കുറിപ്പ് എഴുതി വിട പറഞ്ഞത്. മരട് ഗ്രിഗോറിയന്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയായ നേഹിസ്യ മരിക്കുന്നതിന് തലേദിവസം വെള്ളിയാഴ്ച കൂട്ടുകാരെ വിളിച്ച് വരുത്തി ജന്മദിനം ആഘോഷിച്ചിരുന്നു. അതിന് തൊട്ടുപിന്നാലെയുളള ഈ വേര്‍പാട് ഞെട്ടലോടെയാണ് നാട് കേട്ടുണര്‍ന്നത്.

എന്നും ഏഴുമണിക്ക് എഴുന്നേല്‍ക്കാറുള്ള മകള്‍ 9 മണി ആയിട്ടും പുറത്തേക്ക് വരാത്ത തോടെ സംശയം തോന്നി വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് മുറിയില്‍ മരിച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്‌. തുടര്‍ന്ന് ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മരട് പോലീസും ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. കൊലപാതകം എന്ന് സംശയിക്കത്തക്ക നിലയില്‍ മുറിയില്‍ ഒന്നുമില്ലെന്നും ആരും പുറത്തേക്ക് രക്ഷപ്പെട്ട അതിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്നും പോലീസ് പറയുന്നു. ആത്മഹത്യ തന്നെയാണ് മരണകാരണമെന്നും അപൂര്‍വമായി ചിലരെങ്കിലും ഈ രീതി മരണത്തിന് തിരഞ്ഞെടുക്കാറുണ്ട് എന്നും പോലീസ് പറയുന്നു.

അതേസമയം, ക്ലാസ് പരീക്ഷയില്‍ 3 വിഷയത്തില്‍ മാര്‍ക്ക് കുറഞ്ഞു പോയതിന്റെ സങ്കടത്തിലാണ് മരണം എന്നാണ് കരുതുന്നത്. മറ്റെന്തെങ്കിലും അസ്വാഭാവികത ഉണ്ടോ എന്നറിയാന്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ ഉള്‍പ്പെടെ പോലീസ് പരിശോധിക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ അമ്മ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലായിരുന്നതിനാല്‍ സംഭവ ദിവസം കുട്ടിയുടെ പിതാവും സഹോദരിയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക.)

Back to top button
error: