Lead NewsNEWS

പടക്കനിര്‍മ്മാണശാലയിലെ സ്‌ഫോടനം; മരണം 19 ആയി

മിഴ്‌നാട്ടിലെ വിധുരനഗര്‍ ജില്ലയിലെ പടക്കനിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. 30 ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് പുറത്തുവരുന്ന വിവരം. പരിക്കേറ്റ എല്ലാവരും നിര്‍മാണശാലയിലെ തൊഴിലാളികളാണ്.

പടക്കനിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ ഉരസിയാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സ്‌ഫോടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഉത്തരവിട്ടു. മാത്രമല്ല സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മൂന്നുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുമുണ്ട്.

വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് തമിഴ്നാട്ടിലെ വിധുരനഗര്‍ ജില്ലയിലെ ശിവകാശിക്കു സമീപമുളള മാരിയമ്മാള്‍ പടക്കനിര്‍മാണ ശാലയില്‍ സ്‌ഫോടനമുണ്ടായത്.തുടര്‍ന്ന് സാത്തൂര്‍, ശിവകാശി, വെമ്പകോട്ടൈ തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

Back to top button
error: