Lead NewsNEWSTRENDING

മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി സണ്ണി ലിയോണ്‍

രിപാടിയില്‍ പങ്കെടുക്കാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്തെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ബോളിവുഡ് നടി സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍. കരണ്‍ജീത് കൗര്‍ എന്ന പേരില്‍ മുംബൈ അന്ധേരിയിലെ വിലാസത്തിലാണ് നടി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. മാത്രമല്ല ഭര്‍ത്താവ് ഡാനിയേല്‍ വെബര്‍, മൂന്നാംപ്രതി സുനില്‍ രജാനി എന്നിവരും മുന്‍കൂര്‍ ജാമ്യേപേക്ഷ നല്‍കി.

ഷിയാസ് പെരുമ്പാവൂരിന്റെ പരാതിയിലായിരുന്നു നടി സണ്ണി ലിയോണിനെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. പണം വാങ്ങിയ ശേഷം സണ്ണി ലിയോണ്‍ പരിപാടിയില്‍ നിന്ന് പിന്മാറി എന്നായിരുന്നു ഷിയാസിന്റെ പരാതി. എന്നാല്‍ താന്‍ ആരുടെയും പണം വാങ്ങിയിട്ടില്ലെന്നും പറഞ്ഞ സമയത്ത് പരിപാടി സംഘടിപ്പിക്കാന്‍ സാധിക്കാതിരുന്നത് സംഘാടകരുടെ കഴിവുകേടാണെന്നുമായിരുന്നു സണ്ണിലിയോണ്‍ ക്രൈംബ്രാഞ്ചിനു മുന്നില്‍ മൊഴി നല്‍കിയത്. പരിപാടി നടത്തുവാന്‍ സണ്ണിലിയോണ്‍ അഞ്ചുതവണ ഷിയാസിന് ഡേറ്റ് നല്‍കിയിരുന്നു. എന്നാല്‍ അഞ്ചു തവണയും പരിപാടി കോഡിനേറ്റ് ചെയ്യുന്നതില്‍ പരാജയപ്പെട്ടു. എപ്പോള്‍ ആവശ്യപ്പെട്ടാലും താന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ തയ്യാറാണെന്ന് താരം മൊഴിനല്‍കി.

2019 ലെ വാലന്റ്റൈന്‍സ് ഡേയില്‍ നടക്കാനിരുന്ന പരിപാടിയില്‍ നിന്ന് അവസാന നിമിഷം സണ്ണിലിയോണാണ് പിന്മാറിയതെന്ന് ഷിയാസ് പറഞ്ഞു. പരിപാടിയുടെ തലേ ദിവസം രാത്രി 9 മണിക്ക് പണം വാങ്ങിയശേഷം 11.21ന് പരിപാടിയില്‍ നിന്നും പിന്മാറിയതിന് പിന്നിലെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സണ്ണിലിയോണ്‍ പരിപാടിയില്‍ നിന്നും പിന്മാറിയതോടെ ഒന്നര കോടി രൂപയിലേറെ നഷ്ടം തനിക്കും പരിപാടി സ്‌പോണ്‍സര്‍ ചെയ്ത് വടകര സ്വദേശിനിക്കും ഉണ്ടായി എന്നാണ് ഷിയാസ് പറയുന്നത്. പരിപാടിയുടെ സ്‌പോണ്‍സറായ സ്ത്രീ ഇതേ തുടര്‍ന്ന് ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയും അവരുടെ മക്കള്‍ കൃത്യസമയത്ത് കണ്ടതുകൊണ്ട് വലിയ ദുരന്തം ഒഴിവാകുകയുമായിരുന്നു. അവരുടെ ഇവന്റ് മാനേജ്‌മെന്റ് കമ്പനി ആദ്യമായി സംഘടിപ്പിച്ച പരിപാടിയായിരുന്നു അത്. സണ്ണിലിയോണ്‍ പരിപാടിയില്‍ നിന്ന് പിന്മാറിയതോടെ വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുകയും വീടും പുരയിടവും ജപ്തി നടപടിയിലേക്ക് പോവുകയും ചെയ്തു. ഹൈക്കോടതിയില്‍ നിന്നുള്ള മുന്‍കൂര്‍ ജാമ്യത്തിലാണ് ഇപ്പോള്‍ തങ്ങള്‍ ജീവിക്കുന്നതെന്നും ഷിയാസ് പ്രതികരിച്ചു.

2018 ലായിരുന്നു ഇന്ത്യന്‍ ഡാന്‍സ് ഫിനാലെ എന്ന പേരില്‍ സണ്ണിലിയോണിനെ വച്ച് ആദ്യ പരിപാടി പ്ലാന്‍ ചെയ്തത്. അന്നേ ദിവസം മഴയുണ്ടാകുമെന്ന പ്രവചനത്തെ തുടര്‍ന്ന് അന്നത്തെ പരിപാടി മാറ്റിവയ്ക്കുകയായിരുന്നു. പിന്നാലെ കേരളത്തില്‍ പ്രളയം എത്തിയതോടെ പരിപാടി താല്‍ക്കാലികമായി മാറ്റി വയ്‌ക്കേണ്ടി വന്നു. അങ്കമാലിയിലെ അഡ്‌ലക്‌സില്‍ വെച്ചാണ് സണ്ണിലിയോണിന്റെ അടുത്ത പരിപാടി ഷിയാസും സംഘവും പ്ലാന്‍ ചെയ്തത്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി ബോളിവുഡില്‍ നിന്ന് ഉള്‍പ്പെടെയുള്ള സംഘം കൊച്ചിയിലെത്തി താമസിക്കുമ്പോഴാണ് സണ്ണിലിയോണ്‍ പരിപാടിയില്‍ നിന്നും പിന്മാറുന്നത്. 30 ലക്ഷം രൂപയാണ് ഈ പരിപാടിക്ക് പ്രതിഫലം പറഞ്ഞു ഉറപ്പിച്ചിരുന്നതെങ്കിലും വെള്ളപ്പൊക്കം മൂലം 5 ലക്ഷം രൂപ കുറയ്ക്കാമെന്ന് സമ്മതിച്ചിരുന്നു. എന്നാല്‍ പിന്നീട് പരിപാടി അടുത്തപ്പോള്‍ 30 ലക്ഷം രൂപ തീര്‍ത്തും തരണമെന്ന് അവര്‍ ആവശ്യപ്പെടുകയായിരുന്നു.

സണ്ണി ലിയോണിനെ വെച്ച് ബെഹ്‌റനില്‍ നടത്താന്‍ പ്ലാന്‍ ചെയ്തിരുന്ന പരിപാടിയുടെ അഡ്വാന്‍സ് തുകയായ 19 ലക്ഷം അവരുടെ കയ്യില്‍ ഉണ്ടായിരുന്നപ്പോഴാണ് ഇത്തരത്തില്‍ തുകയെ പറ്റി ഒരു വാഗ്വാദം ഉണ്ടാവുന്നത്. ബഹ്‌റനിലെ പരിപാടി സണ്ണി ലിയോണ്‍ ഒരു പോണ്‍സ്റ്റാര്‍ ആണെന്ന പേരില്‍ സര്‍ക്കാരിന്റെ അനുമതി ലഭിക്കാതെ നീണ്ടു പോയി. ഈ പരിപാടിയില്‍ നിന്നും പിന്മാറാന്‍ സണ്ണിലിയോണ്‍ പറയുന്ന കാരണം ഏഴു ദിവസം മുന്‍പ് പണം നല്‍കിയില്ല എന്നുള്ളതാണ്. അങ്ങിനെയെങ്കില്‍ ഏഴു ദിവസത്തിനുള്ളിലായിരിക്കണം അവര്‍ പരിപാടി റദ്ദാക്കേണ്ടി ഇരുന്നത്. പകരം പരിപാടിയുടെ തലേ രാത്രി മുഴുവന്‍ തുകയും കൈപ്പറ്റിയ ശേഷം പരിപാടിയില്‍ നിന്നും പിന്‍വലിയുകയാണെന്ന് ട്വീറ്റ് ചെയ്തത് എന്ത് മര്യാദയുടെ പുറത്താണെന്ന് ഷിയാസ് ചോദിക്കുന്നു. പരിപാടി സംഘടിപ്പിച്ച ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിന് ഒന്നരക്കോടി രൂപയോളം ആണ് അന്നേദിവസം ഒറ്റയടിക്ക് നഷ്ടം സംഭവിച്ചത്. പരിപാടി കാണാന്‍ ടിക്കറ്റ് എടുത്തവര്‍ക്ക് എല്ലാം തുക തിരിച്ചു നല്‍കേണ്ടി വന്നു. പോലീസില്‍ 1,70,000 രൂപ കെട്ടി വെക്കേണ്ടി വന്നു.

തിരുവനന്തപുരത്തെ പരിപാടിക്ക് 15 ലക്ഷം രൂപയും കൊച്ചിയിലെ പരിപാടിക്ക് 25 ലക്ഷം രൂപയും ആയിരുന്നു വാക്കു ഉറപ്പിച്ചത്. എന്നാല്‍ കൊച്ചിയിലെ പരിപാടിക്ക് വേണ്ടി അഞ്ച് ലക്ഷം രൂപ അധികം വേണമെന്ന് അവര്‍ ആവശ്യപ്പെടുകയായിരുന്നു. /പണം നല്‍കിയതിനുശേഷം വീഡിയോ ബൈറ്റും കരാര്‍ ഒപ്പിട്ടതും തരാം എന്ന് പറഞ്ഞിരുന്നു എങ്കിലും അവര്‍ അതും നല്‍കിയില്ല.വാലന്റ്റൈന്‍സ് ഡേയുടെ അന്നത്തെ പരിപാടി ഡിസംബര്‍ 31 ന് സണ്ണിലിയോണ്‍ പ്രഖ്യാപിക്കും എന്നാണ് ഇവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ അവരുടെ ഭാഗത്തുനിന്നും അത്തരത്തിലുള്ള യാതൊരുവിധ നടപടിയും ഉണ്ടായില്ല. മറിച്ച് ജനുവരി 13നാണ് ഫെബ്രുവരി14 ന് നടക്കേണ്ട പരിപാടിയെപ്പറ്റിയുള്ള അറിയിപ്പ് പുറത്തെത്തിയത്. ഇത് ടിക്കറ്റ് വില്‍പ്പനയെ സാരമായി ബാധിച്ചു. പണം നഷ്ടപ്പെട്ട സംഭവത്തില്‍ പരാതി നല്‍കിയിട്ട് രണ്ടു വര്‍ഷം ആയെങ്കിലും ഇതുവരെ നടപടി ഉണ്ടായില്ല. കഴിഞ്ഞ ദിവസം സണ്ണി ലിയോണ്‍ കേരളത്തില്‍ എത്തിയ ശേഷമാണ് പൊലീസ് മൊഴിയെടുക്കാന്‍ തയ്യാറായത്. സണ്ണിലിയോണിന്റെ നിസ്സഹകരണം കൊണ്ട് മാത്രം വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടിലാണ് താനും പരിപാടിയുടെ സ്‌പോണ്‍സറുമെന്ന് റിയാസ് പറഞ്ഞു.

Back to top button
error: