Lead NewsNEWS

ആദ്യലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന ഡോക്ടറേറ്റുള്ള ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ ഹിന്ദുവിനെ വിവാഹം കഴിച്ചു എന്ന ഒറ്റ കാരണത്താല്‍ വെട്ടിക്കളഞ്ഞു,കാലടിയിലെ “വിഷയ വിദഗ്ധ”നെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്ന കുറിപ്പ്

കാലടിയിലെ നിയമനത്തെ കുറിച്ച് ലിസ്റ്റ് “ശീർഷാസനം” ചെയ്തുവെന്ന ആരോപണം ഉന്നയിച്ച വിഷയ വിദഗ്ധന്റെ നീതികേടിനെതിരെ
മുന്‍ ഉദ്യോഗാര്‍ഥിക്ക് പറയാനുള്ളത് കേള്‍ക്കൂ. നാളിന്നോളം അയാൾ ചെയ്ത കൊള്ളരുതായ്മകളെ കുറിച്ചു ഏകദേശ രൂപം കിട്ടും. വായിക്കാതെ പോകരുത്

ഞാന്‍ പങ്കെടുത്ത 2 ഇന്റര്‍വ്യൂകളില്‍ സബ്ജക്റ്റ് എക്‌സ്പര്‍ട്ടായി ഈ പറഞ്ഞ ‘ശീർഷാസന അധ്യപകൻ’ ഉണ്ടായിരുന്നു. ഒന്ന് തൃശൂർ ജില്ലയിലെ പ്രമുഖ കോളേജ്. 7 പേരെയാണ് അന്ന് തിരഞ്ഞെടുത്തത്. പി എച്ച് ഡി ഉള്ള ഒരാള്‍ പോലും അക്കൂട്ടത്തിലില്ലായിരുന്നു. റാങ്കോ മറ്റ് പബ്ലിക്കേഷന്‍സോ എക്‌സ്പീരിയന്‍സോ ഇല്ലാത്ത 7 പേരെ ഞങ്ങളടക്കമുള്ളവരെ വിഡ്ഢികളാക്കിക്കൊണ്ട് നിയമിച്ചു. ആദ്യലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന ഡോക്ടറേറ്റുള്ള ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ, ഹിന്ദുവിനെ വിവാഹം കഴിച്ചു എന്ന ഒറ്റ കാരണത്താല്‍ വെട്ടിക്കളഞ്ഞു. ഒപ്പിട്ട ലിസ്റ്റ് തിരുത്തിയാണ് പിന്നീട് പുറത്തുവന്നത്. 7 ശുദ്ധക്രിസ്ത്യാനികളെ നിയമിച്ച് സഭയുടെ മാനം കാത്തപ്പോള്‍ അന്നും ഫേസ്ബുക്കുണ്ടായിരുന്നു.

എറണാകുളം ജില്ലയിലെ പ്രമുഖ കോളേജിലായിരുന്നു ഇയാൾ ‘എക്സ്പർട്ട്’ ആയിരുന്ന അടുത്ത ഇന്റര്‍വ്യൂ. സ്വന്തം താത്പര്യപ്രകാരം ഒരു ഉദ്യോഗാര്‍ത്ഥിനിയെ നിയമിച്ചു. ഞങ്ങളോട് ചോദ്യങ്ങള്‍ പോലും ചോദിച്ചില്ല. സ്വജനപക്ഷപാതം കാണിക്കുന്നതിലും മാനേജ്‌മെന്റിന്റെ താത്പര്യത്തിനനുസരിച്ച് രൂപാന്തരം പ്രാപിക്കുന്നതിലും ഈ ‘എക്സ്പർട്ടിന്റെ’ കഴിവ് പ്രസിദ്ധമാണ്. അതു കൊണ്ടു തന്നെയാണ് അദ്ദേഹം ഇന്റര്‍വ്യൂ ബോര്‍ഡുകളിലെ സ്ഥിരം സാന്നിധ്യമാകുന്നതും

പിജിക്ക് റാങ്കുള്ള അഞ്ച് വര്‍ഷത്തിലേറെ കോളേജ് ടീച്ചിങ് എക്‌സ്പീരിയന്‍സുള്ള പുസ്തകങ്ങളും അംഗീകൃത ജേര്‍ണലുകളില്‍ ലേഖനങ്ങളും നെറ്റും പിഎച്ച്ഡിയുമുള്ള എന്നോട് ‘മലയാള ഭാഷയുടെ പിതാവാര് ?’ എന്ന ചോദ്യം പോലും അദ്ദേഹം ചോദിച്ചിട്ടില്ല. വീടെവിടെയാണെന്ന് മാത്രം ചോദിച്ച് മുന്നിലിരിക്കുന്ന അണ്ടിപ്പരിപ്പ് കൊറിച്ചു. എന്റെ ഇന്റര്‍വ്യൂ മാര്‍ക്ക് ഒറ്റയക്കമായിരുന്നു.

NB: അന്യായമായി ഒഴിവാക്കിയ ആളുകള്‍ക്ക്‌ അയാൾക്കെതിരെ പറയാന്‍ ജാഥ നടത്താനുള്ളത്രയുണ്ട്. അതെല്ലാം പുറത്തു വരികയും ചെയ്യും. അയാളുടെ അജണ്ട പൊളിഞ്ഞ ആദ്യത്തെ ഇന്റര്‍വ്യൂ ആകാം കാലടിയില്‍ നടന്നത്.

Back to top button
error: