അനധികൃത ബന്ധു നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ തുറന്നടിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് പി എസ് സി എന്നാൽ പെണ്ണുമ്പിള്ള സർവീസ് കമ്മീഷനായി മാറിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എം.ബി രാജേഷിന്റെ ഭാര്യയുടെ നിയമനവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം സംസാരിച്ചത്. യോഗ്യരായ ഉദ്യോഗാർത്ഥികളെ നോക്കുകുത്തിയാക്കി നിർത്തിക്കൊണ്ട് ഡിവൈഎഫ്ഐ നേതാക്കളുടെ ഭാര്യമാർക്കും ബന്ധുക്കൾക്കും നിയമനം ഉറപ്പാക്കുകയാണ് ഈ സർക്കാർ ചെയ്യുന്നതെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. കല്യാണം കഴിക്കുബോള്‍ ജാതിയും മതവും ഇല്ലെന്ന് പറയുകയും, മുദ്രാവാക്യം വിളിക്കുബോള്‍ ഞങ്ങളിൽ ഹൈന്ദവ രക്തവും മുസ്ലിം രക്തവും ക്രൈസ്തവ രക്തവും ഇല്ലെന്ന് പറയുകയും ചെയ്യുന്നവരാണ് ജോലി കാര്യം വന്നപ്പോൾ മതവും ക്വാട്ടയും പറയുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി
Related Articles
സുഹൃത്തിനോട് ഓടിക്കാന്‍ വാങ്ങിയ മഹീന്ദ്ര ബൊലേറോ പണയം വച്ച് പണം തട്ടി, കരുനാഗപ്പള്ളി സ്വദേശിയെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും പിടികൂടി
April 20, 2024
തൃശ്ശൂര്‍ പൂരം: പ്രതിസന്ധി മാറി, നാലുമണിക്കൂർ വൈകി പകൽ വെളിച്ചത്തിൽ വെടിക്കെട്ട്; ആർപ്പുവിളികളോടെ പൂരപ്രേമികൾ
April 20, 2024
നെടുങ്കണ്ടത്ത് വീട് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീകൊളുത്തി: ഗൃഹനാഥയ്ക്ക് 80 ശതമാനം പൊള്ളൽ, എസ്ഐക്കും വനിതാ പൊലീസുകാരിക്കും പൊള്ളലേറ്റു
April 20, 2024