Lead NewsNEWS

മക്കളുടെ മൃതദേഹത്തിനരികിൽ അമ്മ നൃത്തം വെച്ചു, പുറത്തുവരുന്നത് ഞെട്ടിക്കുന്ന കഥകൾ, കുടുംബം മെഹർ ബാബ, സായിബാബ, രജനീഷ് എന്നിവരുടെ വിശ്വാസികൾ

ആന്ധ്രയിൽ ഐശ്വര്യം വർദ്ധിപ്പിക്കാൻ മക്കളെ കുരുതി കൊടുത്ത അമ്മ മൃതദേഹത്തിനു സമീപം നൃത്തം വച്ചു എന്ന് വെളിപ്പെടുത്തൽ. പോലീസ് വന്നിട്ടും അമ്മ നൃത്തം തുടർന്നു. അച്ഛൻ താമസിയാതെ ബോധാവസ്ഥയിലേക്ക് വന്നെങ്കിലും അമ്മ ഉന്മാദത്തിൽ തന്നെയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

കലിയുഗത്തിൽ ചീത്ത മനുഷ്യരെ ഇല്ലാതാക്കാനാണ് കൊറോണ വൈറസ് ഉണ്ടായത് എന്ന് അമ്മ വിളിച്ചു പറഞ്ഞു. അറസ്റ്റിന് മുന്നോടിയായി ആർ ടി പി സി ആർ ടെസ്റ്റിന് ഹാജരാകാൻ പറഞ്ഞപ്പോൾ കൊറോണ വൈറസ് ചൈനയുടെ സൃഷ്ടിയല്ല എന്നും ശിവനാണ് കൊറോണ വൈറസിനെ സൃഷ്ടിച്ചതെന്നും അവർ പറഞ്ഞു. മാത്രമല്ല താൻ തന്നെയാണ് ശിവനെന്നും മാർച്ച് മാസത്തോടെ കൊറോണ വൈറസ് ഭൂമിയിൽ നിന്ന് അപ്രത്യക്ഷമാകുമെന്നും അവർ വിളിച്ചു പറഞ്ഞു.

ഞായറാഴ്ച രാത്രിയിലാണ് രണ്ടു പെൺകുട്ടികളുടെ മൃതദേഹം വീട്ടിൽ നിന്ന് കണ്ടെടുത്തത്. മൂത്ത മകളെ ഡമ്പൽ കൊണ്ട് തലയ്ക്ക് അടിച്ചാണ് കൊന്നത്. ഇളയ മകളെ ത്രിശൂലം കൊണ്ട് കുത്തിയാണ് കൊന്നത്. സത് യുഗം ആരംഭിക്കുന്ന തിങ്കളാഴ്ച മക്കൾ ജീവനോടെ തിരിച്ചെത്തും എന്നായിരുന്നു ഇവരുടെ വിശ്വാസം.

സ്വർഗ്ഗത്തിൽ നിന്ന് തങ്ങൾക്ക് സിഗ്നൽ ലഭിച്ചു എന്നും പൊലീസ് അകത്തു കയറി അൽഭുതം സംഭവിക്കാനുള്ള സാധ്യത ഇല്ലാതാക്കി എന്നും ഇവർ പറയുന്നു.

മെഹർ ബാബ, സായിബാബ, രജനീഷ് എന്നിവരുടെ വിശ്വാസികളായിരുന്നു കുടുംബം എന്ന് പോലീസ് പറയുന്നു. കൊലപാതക സ്ഥലത്തുനിന്ന് മെഹർ ബാബയുടെ ചിത്രം കണ്ടെടുത്തു.

Back to top button
error: