NEWS

മകൾ ജീവനൊടുക്കില്ല, ഫാത്തിമയുടേത് കൊലപാതകമെന്ന് മാതാപിതാക്കൾ

കോഴിക്കോട് 22കാരി ഫാത്തിമയുടെ മരണം കൊലപാതകമെന്ന് മാതാപിതാക്കൾ. ഭർത്താവിനും വീട്ടുകാർക്കും പങ്കുണ്ടെന്നാണ് ഇവരുടെ ആരോപണം. സിറ്റി പോലീസ് കമ്മീഷണർക്കും മുഖ്യമന്ത്രിക്കും മാതാപിതാക്കൾ പരാതി നൽകിയിരിക്കുകയാണ്.

ഡിസംബർ 19നാണ് ഫാത്തിമ അനീഷയെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫാത്തിമ തൂങ്ങിമരിച്ചു എന്നാണ് ഭർത്താവ് മുഹമ്മദ് അനസ് വീട്ടുകാരെ വിളിച്ച് അറിയിച്ചത്. എന്നാൽ 9 മാസം പ്രായമായ കുഞ്ഞിനെ തനിച്ചാക്കി മകൾ ഇങ്ങനെ ചെയ്യില്ലെന്ന് മാതാപിതാക്കൾ പറയുന്നു.

തേഞ്ഞിപ്പലം പോലീസ് വിഷയം കൈകാര്യം ചെയ്തത് പക്ഷപാതപരമായെന്നും മാതാപിതാക്കൾ ആരോപിക്കുന്നു. ഭർത്താവ് ഫാത്തിമയെ മർദ്ദിക്കുകയായിരുന്നു എന്ന് ബന്ധുക്കൾ ആരോപിക്കുന്നു. അന്വേഷണം കാര്യക്ഷമമാക്കണം എന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.

Back to top button
error: