LIFETRENDING

പിഞ്ചുകുഞ്ഞിനെ ബലാത്സംഗം ചെയ്തു കൊന്നു, പ്രതിക്ക് 29 ദിവസത്തിനുള്ളിൽ വധശിക്ഷ വിധിച്ച് പോക്സോ കോടതി

ഗാസിയാബാദിൽ പിഞ്ചുകുഞ്ഞിനെ ബലാത്സംഗം ചെയ്തു കൊന്ന പ്രതിക്ക് റെക്കോർഡ് സമയത്തിനുള്ളിൽ വധശിക്ഷ വിധിച്ച് പോക്സോ കോടതി. രണ്ടര വയസുള്ള കുഞ്ഞിനെ ഒക്ടോബർ 19നാണ് ഗാസിയാബാദിൽ റോഡിനരികെ കുറ്റിക്കാട്ടിൽ കണ്ടെത്തിയത്. വിചാരണ ആരംഭിച്ച് 29 ദിവസത്തിനകം തന്നെ പ്രതിക്ക് പോക്സോ കോടതി വധശിക്ഷ വിധിച്ചു.

ചന്ദൻ എന്നയാൾക്കാണ് പോക്സോ കോടതി ജഡ്ജി മഹേന്ദ്ര ശ്രീവാസ്തവ വധശിക്ഷ വിധിച്ചത്. പെൺകുട്ടിയുടെ അച്ഛന്റെ അടുത്ത സുഹൃത്തായിരുന്നു ചന്ദൻ. 10 സാക്ഷികളാണ് ഇയാൾക്കെതിരെ മൊഴിനൽകിയത്.

കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾ ഒക്ടോബർ 19നാണ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ബന്ധുക്കൾ നൽകിയ സൂചനയനുസരിച്ച് ചന്ദൻ പാണ്ടെ എന്നയാളെ പോലീസ് ചോദ്യം ചെയ്തു. അന്ന് രാത്രി തന്നെ പോലീസ് അയാളെ അറസ്റ്റ് ചെയ്തു. ആദ്യമൊക്കെ കുറ്റം മറച്ചുവെക്കാൻ ശ്രമിച്ചെങ്കിലും ഒടുവിൽ കുറ്റസമ്മതം നടത്തുകയായിരുന്നു.

പെൺകുട്ടിയെ കാണാതായി രണ്ടു ദിവസത്തിനകം തന്നെ മൃതദേഹം കണ്ടെടുത്തു. ചന്ദൻ ദസ്ന ജയിലിൽ കഴിയുകയാണ്.

Back to top button
error: